ദുബൈ: ചെറുകിട വാണിജ്യ സ്ഥാപനങ്ങളെ അലങ്കാര ലൈസൻസിൽ നിന്ന് ഒഴിവാക്കി ദുബൈ നഗരസ ഭ ഉത്തരവ്.
വലിയ കടകൾക്ക് ലൈസൻസ് നേടുന്നതിന് സ്മാർട്ട് സെൽഫ് സർവീസ് സംവി ധാനവും നിലവിൽ വന്നു. ദുബൈ നഗരസഭാ ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജീരിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. യു.എ.ഇയിലെ ജനങ്ങൾക്ക് മികച്ച നിലവാരമുള്ള സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കുവാനുള്ള ദുബൈ സർക്കാറിെൻറ ദൃഢനിശ്ചയത്തിെൻറ ഭാഗമായാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. 100 ചതുരശ്ര മീറ്ററിലേറെ വലിപ്പമില്ലാത്ത വ്യാപാര സ്ഥാപനങ്ങൾക്ക് ബിൽഡിങ് പെർമിറ്റ് വകുപ്പിെൻറ അനുമതി തേടാതെ തന്നെ അലങ്കാര വേലകൾ ചെയ്യാം.
എന്നാൽ സിവിൽ ഡിഫൻസ് നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിച്ചു വേണം ഇവ നടത്തുവാൻ. നഗരസഭ അംഗീകൃത േകാൺട്രാക്ടർ മുഖേന വേണം ജോലി നിർവഹിക്കാൻ. ബിൽഡിങുകളുടെ ലൈസൻസ് നിയമങ്ങളും പുലർത്തണം. കെട്ടിട ഉടമയുടെ അനുമതിയും വാങ്ങിയിരിക്കണം.100 ചതുരശ്ര മീറ്ററിന് മുകളിലെ ഷോപ്പുകളിലെ അലങ്കാര ജോലിക്ക് ദുബൈ ബിൽഡിങ് ലൈസൻസിങ് സിസ്റ്റം മുഖേന നേരിട്ട് അനുമതി നേടാം.നഗരസഭ അംഗീകരിച്ച കോൺട്രാക്ടർക്കോ എഞ്ചിനീയർക്കോ അപേക്ഷ സമർപ്പിക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.