ദുബൈ: കോവിഡ്കാലം പരീക്ഷണങ്ങളുടെയും നൂതനാശയങ്ങളുടെയും കൂടെ കാലഘട്ടമാണ്. നൂറുകണക്കിന് രോഗികളെ ക്വാറൻറീൻ ചെയ്യേണ്ടി വന്ന ഘട്ടത്തിൽ ഇന്ത്യൻ കമ്പനി വികസിപ്പിച്ചെടുത്ത എമർജൻസി ബെഡുകൾ ഇപ്പോൾ യു.എ.ഇയിലും.
മേൽത്തരം ക്രാഫ്റ്റ് പേപ്പർ ഉപയോഗിച്ച് തയ്യാറാക്കിയ മടക്കാവുന്ന ബോർഡുകൊണ്ടാണ് ബെഡ്. പത്തു കിലോ ഭാരമുള്ള ബെഡ്ഡിന് 200 കിലോ വരെ താങ്ങാനാവും. ആണിയോ ചുറ്റികയോ പോലുള്ള ഒരു ഉപകരണത്തിെൻറയും സഹായമില്ലാതെ ഇവ ഫിറ്റ് ചെയ്യാം.
ഇന്ത്യയിൽ ഇത്തരം അര ലക്ഷത്തിലേറെ െബഡുകളാണ് ഉപയോഗത്തിലുള്ളത്. 500 ബെഡുകളാണ് യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്തത്.
കോവിഡ് കാലത്തെ മികച്ച 10 നവീന ആശയങ്ങളിലൊന്നായാണ് ഗുജറാത്തിൽ നിന്നുള്ള പേപ്പർ മിൽ നടത്തിയ ഇൗ ആവിഷ്കാരത്തെ പ്രധാനമന്ത്രിയുടെ ഒാഫീസ് വിശേഷിപ്പിച്ചത്.
കോവിഡ് കാലത്തിനു ശേഷം ഇൗ ബെഡുകൾ ലേബർ ക്യാമ്പുകളിലെ ഉപയോഗങ്ങൾക്ക് പ്രയോജനപ്പെടുത്താമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.