വാണിജ്യ-വ്യവസായ-സേവന -കാര്‍ഷിക മേഖലകളില്‍ നിക്ഷേപത്തിന് അവസരം ഒരുക്കുന്ന റാക് എക്കണോമിക് സോണ്‍ (റാകിസ്) മഹാമാരി നാളുകളിലും ഉറച്ച ചുവടുകളോടെ മുന്നോട്ട്. കോവിഡ് പ്രതിസന്ധിയില്‍ സംരംഭകര്‍ക്കായി കൂടുതല്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോമുകള് ഒരുക്കിയാണ് റാകിസിെൻറ പ്രവര്‍ത്തനമെന്ന് റാകിസ് സി.ഇ.ഒ റാമി ജല്ലാദ് പറഞ്ഞു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ നേരത്തെ തന്നെ സജീവമായ റാകിസ് പ്രതിസന്ധി നാളുകള്‍ സംരംഭകരുമായുള്ള കൂടിക്കാഴ്ച്ചകളും പുതു നിക്ഷേപകരെ ആകര്‍ഷിക്കുന്നതും കൂടുതല്‍ എളുപ്പമാക്കി.
ബിസിനസ് പങ്കാളികളെ ഉള്‍പ്പെടുത്തുന്നതിനും ഉടമസ്ഥാവകാശം കൈമാറുന്നതിനുമുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചത് പുതു സംരംഭകരെ ആകര്‍ഷിക്കുന്ന ഘടകമാണ്. നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) ഘടനയില്‍ സ്ഥാപിതമായ കമ്പനികളെ ദേശീയ സ്ഥാപനങ്ങളായാണ് പരിഗണിക്കുന്നത്. ഇത് സ്ഥാപനങ്ങളുടെ ആസ്തികള്‍ പൊതു ആവശ്യത്തിന് ഉപയോഗിക്കുന്നതില്‍ നിന്ന് പരിരക്ഷ ഉറപ്പാക്കന്നതാണെന്നും റാമി ജല്ലാദ് വ്യക്തമാക്കി.
യു.എ.ഇയില്‍ കുറഞ്ഞ മുതല്‍ മുടക്കില്‍ വാണിജ്യ-വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സൗകര്യമൊരുക്കി ലോക തലത്തില്‍ ശ്രദ്ധ നേടിയ റാക് ഫ്രീ ട്രേഡ് സോണിനെയും റാക് ഇന്‍വെസ്റ്റ്മെൻറ് അതോറിറ്റിയെയും (റാകിയ) അധികൃതര്‍ 2017ലാണ് റാക് എക്കണോമിക് സോണാക്കി (റാകിസ്) പുനരവതരിപ്പിച്ചത്. നൂറിലേറെ രാജ്യങ്ങളില്‍ നിന്ന് മള്‍ട്ടി നാഷനല്‍ കമ്പനികള്‍ ഉള്‍പ്പെടെ 15,000ലേറെ സ്ഥാപനങ്ങളും 33 ദശലക്ഷം ചതുരശ്ര വിസ്തൃതിയിലുള്ള ഭൂമിയും റാകിസിനുണ്ട്.
റാസല്‍ഖൈമ, ദുബൈ, അബൂദബി എന്നിവിടങ്ങളിലും ഇന്ത്യ, തുര്‍ക്കി, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലും റാകിസിന് ഓഫിസ് സംവിധാനമുണ്ട്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ മാര്‍ഗ നിര്‍ദേശങ്ങളോടെയാണ് ശൈഖ് മുഹമ്മദ് ബിന്‍ ഹുമൈദ് ആല് ഖാസിമി മാനേജിങ് ഡയറക്ടറായ റാസല്‍ഖൈമ എക്കണോമിക് സോണിെൻറ (റാകിസ്) പ്രവര്‍ത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.