ഷാർജ: പുസ്തകമേളം കൊട്ടിക്കയറുേമ്പാൾ അതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ ഒരാൾ േമള നഗ രിയിലെ ഇടനാഴിയിൽ ഒരു മൂലക്കുനിന്ന് ചിത്രം വരക്കുന്നു. ദേഹംതന്നെ ഒരു പെയിൻറിങ് പ ാലറ്റ് എന്ന് തോന്നിക്കുന്ന ഒരു താടിക്കാരൻ. ഇടക്കിടെ ആളുകൾ ചുറ്റിനും കൂടും. മുഖമുയർത്തി നോക്കി ഒന്ന് ചിരിക്കും. ചിലരോട് അൽപം കളി പറയും. ആവശ്യക്കാർക്ക് ഒരു ദിർഹമിന് പോസ്റ്റ് കാർഡും 20 ദിർഹമിന് പുസ്തകവും മറ്റ് ഡിസൈനർ വസ്തുക്കളും നൽകും. ഏതു നേരം നോക്കിയാലും വരച്ചു കൊണ്ടേയിരിക്കുന്ന ഇൗ കലാകാരൻ രചനകൾ ചുറ്റിനും നിരത്തി വെച്ചിട്ടുണ്ട്. വാസ്തുശിൽപ ഭംഗിക്ക് പേരു കേട്ട ഷാർജയിലെ സൗധങ്ങളെ ഇത്രമേൽ ഭംഗിയിൽ ആരുമിതുവരെ പകർത്തിയിട്ടുണ്ടാവില്ല എന്ന് തോന്നും. പേര് വിദ്മാ വെയ്റ്റ്, വരവ് ലണ്ടനിൽ നിന്ന്. ഇനി പോകാനിരിക്കുന്നത് എങ്ങോട്ടാണെന്നറിയേണ്ടേ- ദൈവത്തിെൻറ സ്വന്തം നാട്ടിലേക്ക്. നമ്മുടെ കൊച്ചു കേരളത്തിലേക്ക്.
വർഷങ്ങളായി ഷാർജയെ കാമറയിൽ പകർത്തുന്ന മുതിർന്ന ന്യൂസ് ഫോേട്ടാഗ്രാഫർ കമാൽ കാസിമിനോടാണ് ഇൗ ലിത്വേനിയ സ്വദേശി തെൻറ അടുത്ത ലക്ഷ്യമേതെന്ന് പങ്കുവെച്ചത്. ചെന്നു നോക്കുേമ്പാഴുണ്ട് ഒരു ചെറു കലണ്ടറായി കേരളം പകർത്തി വെച്ചിരിക്കുന്നു. തൃശൂർ പൂരം മുതൽ പ്രളയം വരെ. തിരുവനന്തപുരം പാളയം പള്ളി മുതൽ കണ്ണൂർ സെൻറ് ആഞ്ജലോ കോട്ട വരെ.ഒാർമ വെച്ച കാലം മുതൽ ൈകയിൽ ഇൗ പെയിൻറിങ് ബ്രഷ് ഉണ്ടെന്ന് പറയുന്നു വിദ്മ. ഒാരോ ദേശങ്ങളിലൂടെയും സഞ്ചരിക്കും. അവയെ മനസ്സിൽ പകർത്തും. പിന്നീട് കാൻവാസിലേക്കും. 2020ക്ക് മുന്നോടിയായാണ് ഇപ്പോൾ യു.എ.ഇയിൽ എത്തിയിരിക്കുന്നത്. ഷാർജയിലെ കെട്ടിടങ്ങൾക്കു പുറമെ, ദുബൈയിലെ ബുർജ്,പാം എന്നിങ്ങനെ നിരവധി വാസ്തുവിദ്യാ നിർമിതികളും കാൻവാസിലാക്കിയിരിക്കുന്നു. ലോകത്ത് എവിടെപ്പോയാലും മനസ്സിൽ കേരളം സൂക്ഷിക്കുന്നവരാണ് മലയാളികൾ, ഇപ്പോൾ നിങ്ങളെപ്പോലൊരുവനാണ് ഞാനും. ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങളിൽ പോലും ഇപ്പോൾ എന്നോടൊപ്പം കേരളമുണ്ട്. ഇത്രയും പറഞ്ഞ് വിദ്മ ഒരു ചിരി ചിരിച്ചു- ഒരു രസികൻ മലയാളിച്ചിരി!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.