ദുബൈ: ഇസ്ലാമിനെതിരെ തെറ്റിദ്ധാരണ പരത്തുംവിധം ട്വിറ്ററിലൂടെ അവഹേളനം നടത്തിയ പഞ്ചനക്ഷത്ര ഷെഫിനെ പുറത്താക്കി. ദുബൈയിലെ നക്ഷത്ര ഹോട്ടലിലെ സെലിബ്രിറ്റി ഷെഫ് അതുൽ കൊച്ചാറിനെയാണ് പുറത്താക്കിയത്.
അമേരിക്കൽ ടെലിവിഷനിൽ നടി പ്രിയങ്ക ചോപ്ര ഹിന്ദുത്വ ദേശീയവാദികളെ ഭീകരവാദികൾ എന്ന് വിേശഷിപ്പിച്ചതിന് മറുപടിയാണ് അതുൽ കൊച്ചാർ ട്വീറ്റ് ചെയ്തത്. രണ്ടായിരം വർഷത്തിലേറെയായി ഇസ്ലാമിന്റെ ഭീകരതക്കിരയാവുന്ന ഹിന്ദുക്കളുടെ വികാരം പ്രിയങ്ക കാണാതെ പോയത് സങ്കടകരമാണെന്നായിരുന്നു ട്വീറ്റ്.
എന്നാൽ, പിന്നീട് അതു ഡിലീറ്റ് ചെയ്ത അതുൽ താൻ ഇസ്ലാം വിരുദ്ധനല്ലെന്നും അപ്പോഴത്തെ വികാരത്തിൽ നടത്തിയ അഭിപ്രായ പ്രകടനത്തിലെ വലിയ തെറ്റിൽ ഖേദം പ്രകടിപ്പിക്കുന്നതായും അറിയിച്ചു. ഇസ്ലാം 1400 വർഷം മുൻപ് സ്ഥാപിതമായതാണെന്നും ആ ട്വീറ്റിൽ വിശേഷിപ്പിക്കുന്നു.
അതിനകം പരന്നു കഴിഞ്ഞ ആദ്യ ട്വീറ്റ് സാമൂഹിക മാധ്യമ ഉപയോക്താക്കൾക്കിടയിൽ ഏറെ വേദനക്കും പ്രതിഷേധത്തിനും വഴിവെച്ചു. ഷെഫിനെ പുറത്താക്കണമെന്ന ആവശ്യവും റസ്റ്റോറന്‍റ് ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങളുമുണ്ടായി. ഹോട്ടലിൽ നടത്താൻ നിശ്ചയിച്ച പാർട്ടികളും പരിപാടികളും റദ്ദാക്കിയാണ് ചിലർ പ്രതിഷേധിച്ചത്.
ഷെഫിനെ വീക്ഷണത്തെ തങ്ങൾ പിന്തുണക്കുന്നില്ലെന്നായിരുന്നു ഹോട്ടലിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.