അബൂദബി: രണ്ടര നൂറ്റാണ്ട് പഴക്കമുള്ള അൽ ഹൊസൻ കോട്ട വീണ്ടും പൊതുജനങ്ങൾക്കായി തുറ ന്നുകൊടുത്തു. വെള്ളിയാഴ്ച നടന്ന ചടങ്ങിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ.സായുധസേ ന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഉദ്ഘാടനം ചെയ്തത്. പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് ലോകത്തിലെ ഏറ്റവും മികച്ച നിലയിലേക്കുള്ള യു.എ.ഇ.യുടെ വളർച്ചയും അതിന് പിറകിൽ നമ്മുടെ പിതാമഹന്മാർ വഹിച്ച പങ്കുമൊക്കെയാണ് കോട്ട ലോകത്തിന് മുന്നിൽ കാണിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. പതിനൊന്ന് വർഷമായി അടച്ചിട്ടിരിക്കുകയായിരുന്ന കോട്ട വിനോദസഞ്ചാര സാംസ്കാരിക വകുപ്പിെൻറ മേൽനോട്ടത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയാണ് തുറന്നത്. അൽ ഹൊസൻ കൊട്ടാരം, നാഷ്ണൽ കൺസൾേട്ടറ്റീവ് കൗൺസിൽ, കൾച്ചറൽ ഫൗണ്ടേഷൻ, ഹൗസ് ഒാഫ് ആർട്ടിസാൻസ് എന്നിവയും കോട്ടയുടെ ഭാഗമാണ്.
ഉദ്ഘാടനത്തിെൻറ ഭാഗമായി ഒരാഴ്ച നീളുന്ന ആഘോഷങ്ങൾ ഉണ്ടാകും. ഇതനുസരിച്ച് ഇൗ മാസം 15 വരെ അൽ ഹൊസൻ കോട്ടയിൽ സംഗീത, സാംസ്കാരിക പരിപാടികൾ നടക്കും. പ്രവേശനം സൗജന്യമാണ്. പതിനെട്ടാം നൂറ്റാണ്ട് മുതൽ അബൂദബിയിൽ സംഭവിച്ച രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മാറ്റങ്ങൾ ഇവിടുത്തെ മ്യൂസിയത്തിൽ നിന്ന് അറിയാം. അബൂദബിയിലെ ജനതയുടെ ജീവിതം, തൊഴിൽ സാഹചര്യങ്ങൾ, എണ്ണയുടെ കണ്ടെത്തൽ രാജ്യത്തുണ്ടാക്കിയ മാറ്റം എന്നിവയെല്ലാം കോട്ടയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1795-ലാണ് കോട്ട നിർമിക്കുന്നത്. ഇതിനോട് ചേർന്ന് മജ്ലിസ് കൂടി പണിതതോടെ സാംസ്കാരിക കേന്ദ്രമായും അൽ ഹൊസൻ അറിയപ്പെടാൻ തുടങ്ങി. കലാ സാംസ്കാരിക പ്രവർത്തകർക്ക് ഒത്തുകൂടാനും ആശയങ്ങൾ പങ്കു വെക്കാനുമുള്ള അവസരം കോട്ട നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.