അജ്മാന്‍ പുറത്തിറക്കിയ ഡ്രൈവറില്ലാത്ത അത്യാധുനിക വാഹനം നഗരസഭ ചെയര്‍മാന്‍
ശൈഖ് റാഷിദ് ബിന്‍

ഹുമൈദ് അല്‍ നുഐമി ഉദ്ഘാടനം ചെയ്യുന്നു

ഡ്രൈവറില്ലാ വാഹനം അവതരിപ്പിച്ച് അജ്മാന്‍

അജ്മാന്‍: ഡ്രൈവറില്ലാത്ത അത്യാധുനിക വാഹനം അവതരിപ്പിച്ച് അജ്മാന്‍. വിനോദ സഞ്ചാരികളെ അവരുടെ താമസകേന്ദ്രങ്ങളില്‍ നിന്നെടുത്ത് അജ്മാനിലെ പുറം കാഴ്ചകൾ കാണിക്കാൻ കൊണ്ടുപോകും ഈ വാഹനം. 5ജി സാങ്കേതികവിദ്യയും അതിവേഗ ഇൻറർനെറ്റും ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. അജ്മാന്‍ നഗരസഭ ആസൂത്രണ വകുപ്പാണ് ഇത്തിസാലാത്തി‍െൻറ സഹകരണത്തോടെ വാഹനം അവതരിപ്പിച്ചിരിക്കുന്നത്.

യു.എ.ഇയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച 50 പദ്ധതികൾക്കനുസരിച്ചും അജ്മാെൻറ അടിസ്ഥാന വികസന മേഖലയിലെ മുന്നേറ്റത്തിെൻറ അടയാളപ്പെടുത്തലായുമാണ് ഈ വാഹനം നിരത്തിലിറക്കിയിരിക്കുന്നത്. എമിറേറ്റ്‌ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതിക വിദ്യയടക്കം പരമാവധി ഉപയോഗപ്പെടുത്തുന്നതിെൻറ മാതൃക കൂടിയാണ് ഡ്രൈവറില്ലാത്ത വാഹനം.

അജ്മാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് തങ്ങളുടെ താമസകേന്ദ്രങ്ങളില്‍ നിന്നും ഈ വാഹനത്തില്‍ യാത്ര ചെയ്യാന്‍ കഴിയും. അജ്മാന്‍ നഗരസഭ ആസൂത്രണ വിഭാഗം ചെയർമാൻ ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി വാഹനം ഉദ്ഘാടനം ചെയ്തു. സുപ്രധാനവും വിശിഷ്ടവുമായ ഈ പദ്ധതി മിഡിൽ ഈസ്റ്റിൽ ആദ്യമായാണ് നടപ്പാക്കുന്നതെന്ന് ഇത്തിസലാത്ത് നോർത്തേൺ എമിറേറ്റ്സ് ജനറൽ മാനേജർ അബ്ദുൽ അസീസ് ഹമദ് തര്യം പറഞ്ഞു.

5ജി സാങ്കേതികവിദ്യയുടെ സഹായത്താല്‍ മുഖം തിരിച്ചറിയല്‍ സജ്ജീകരണങ്ങളും ഈ വാഹനത്തിെൻറ സവിശേഷതയാണ്. വാഹനത്തിലെ യാത്രക്കാർക്ക് അതിവേഗ വൈഫൈ ആക്സസ് നൽകുന്നുണ്ട്. സമർഥവും വികസിതവുമായ ഗതാഗത മാർഗങ്ങൾ പ്രദാനം ചെയ്യുന്നതിനായി കഴിഞ്ഞ മൂന്നു മാസങ്ങളായി നടന്ന തുടർച്ചയായ പ്രവർത്തനത്തിെൻറ ഫലമാണ് വാഹനമെന്ന് അജ്മാൻ കൾച്ചർ സെൻറർ ഡയറക്ടർ ശൈഖ നൂറ അൽ നുഐമി പറഞ്ഞു.

വിവിധ തരത്തിലുള്ള യാത്രക്കാര്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഈ വാഹനം രൂപകൽപന ചെയ്തിരിക്കുന്നത്. 15 പേര്‍ക്ക് യാത്ര ചെയ്യാനുതകും വിധം വിശാലമാണ് ഇതിെൻറ അകം. അജ്മാൻ ഹോട്ടൽ മുതൽ അൽ ബര് വേ റൗണ്ട് എബൗട്ട് വരെയും തിരികെ നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിലേക്കും ഈ വാഹനം ദിവസവും പ്രവർത്തിക്കും.

Tags:    
News Summary - Ajman introduces driverless vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.