വർഷാവർഷം വളർച്ചയിലാണ് അജ്മാൻ ഫ്രീസോൺ. കോവിഡിനിടയിലും ഈ വര്‍ഷം ആദ്യ പകുതിയിലും അത് തുടർന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2021െൻറ ആദ്യ പകുതിയിൽ രജിസ്റ്റർ ചെയ്ത പുതിയ കമ്പനികളുടെ എണ്ണത്തിൽ 35 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 567 കമ്പനികളെ അപേക്ഷിച്ച് പുതുതായി 867 കമ്പനികൾ രജിസ്റ്റർ ചെയ്തു. അജ്മാൻ എമിറേറ്റിൽ സംരംഭം നടത്തുന്നതിനു നിക്ഷേപ സമൂഹത്തിെൻറ ആത്മവിശ്വാസം വർദ്ധിക്കുന്നതായി സ്ഥിതി വിവരണ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഫ്രീ സോൺ പ്രമുഖ മെഡിക്കൽ കമ്പനികൾക്കും ആരോഗ്യ സ്ഥാപനങ്ങൾക്കും ആകർഷകമായ ബിസിനസ്സ് അന്തരീക്ഷം നൽകുന്നതിൽ മുന്നിട്ടുനിന്നു. ഈ കാലയളവില്‍ ആരോഗ്യമേഖലയിൽ രജിസ്റ്റർ ചെയ്ത പുതിയ കമ്പനികള്‍ 84 ശതമാനം വളർച്ച രേഖപ്പെടുത്തി. ടെക്നോളജി മേഖല 26 ശതമാനം വളർച്ചാനിരക്ക് നേടി. അടുത്ത 50 വർഷത്തേക്കുള്ള യു.എ.ഇ.യുടെ കാഴ്ചപ്പാടിന് അനുസൃതമായി അജ്മാൻ എമിറേറ്റിലെ സാങ്കേതിക പുരോഗതിക്ക് സംഭാവന നൽകാനുള്ള നടപടികള്‍ വളരെ കൃത്യതയോടെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഭക്ഷ്യ പാനീയ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ഉന്നതവും ലോകോത്തരവുമായ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. മേഖലയിലുടനീളം 11 ശതമാനം വളർച്ച കൈവരിക്കാൻ സഹായിച്ചു. ചൈനീസ് റീട്ടെയിൽ വിപണിയിൽ 70 ശതമാനം ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി. ചൈന മാളിൽ പ്രവർത്തിക്കുന്ന 1,100 രജിസ്റ്റർ ചെയ്ത കമ്പനികൾ ഇതിൽ ഉൾപ്പെടുന്നു.
നിക്ഷേപകർക്കും കമ്പനികൾക്കും ബിസിനസ് സമൂഹത്തിനും പിന്തുണ നൽകുന്നതിനും വാഗ്ദാനം ചെയ്യുന്നതിനും അനുസൃതമായി ഉന്നതമായ സേവനങ്ങൾ വർദ്ധിപ്പിക്കുകയും സ്വകാര്യ, സർക്കാർ പങ്കാളികളുമായി തന്ത്രപരമായ പങ്കാളിത്തം വിപുലീകരിക്കുകയും ചെയ്തു. നിക്ഷേപകർ, കമ്പനികൾ, ജീവനക്കാർ എന്നിവരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ അജ്മാന് ഫ്രീസോണിനു കഴിഞ്ഞിട്ടുണ്ട്. ആകർഷകമായ വാണിജ്യ ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഫ്രീ സോണിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന വിപുലമായ മേഖലകൾ ഉൾക്കൊള്ളുന്ന അധിക സംരംഭങ്ങൾ ഒരുക്കുന്നതോടൊപ്പം അജ്മാൻ ഫ്രീ സോണിനെ ആഗോള ബിസിനസ് ഹബ്ബാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളും ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ ഹുമൈദ് അൽ നുഐമിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.