അജ്മാന്: അജ്മാനില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയിളവ് കാലാവധി നീട്ടി. പിഴയില്‍ 50 ശതമാനം ഇളവാണ് അജ്മാന് പൊലീസ് പ്രഖ്യാപിച്ചിരുന്നത്. ഡിസംബർ 31 വരെയായിരുന്ന പിഴയിളവിെൻറ കാലാവധി ജനുവരി 14 വരെയാണ് നീട്ടിയത്. ഇതുസംബന്ധിച്ച് അജ്മാന് പൊലീസ് പുതിയ ഉത്തരവ് നല്കി.
യു.എ.ഇയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് അജ്മാന് കിരീടാവകാശിയും എക്സിക്യുട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. അജ്മാൻ എമിറേറ്റിൽ നടന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും ബ്ലാക്ക് പോയന്റുകൾ, വാഹനങ്ങൾ പിടിച്ചെടുക്കൽ എന്നിവക്കും ഈ ഇളവ് തീരുമാനം ബാധകമാണെന്ന് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി വിശദീകരിച്ചു. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന വിധം വാഹനം ഓടിക്കുക, അല്ലെങ്കിൽ വാഹനത്തിെൻറ എൻജിൻ, ചേസിസ് എന്നിവയിൽ മാറ്റങ്ങൾ വരുത്തുക തുടങ്ങിയ ഗൗരവകരമായ ലംഘനങ്ങൾ ഈ ആനുകൂല്യത്തിനു കീഴിൽ വരില്ല.
അഭ്യന്തര മന്ത്രാലയത്തിെൻറ ആപ്ലിക്കേഷൻ, അജ്മാൻ പൊലീസ് സ്മാർട്ട് ആപ്ലിക്കേഷൻ, വെബ്സൈറ്റ് വഴിയോ സഹ്ൽ ഇലക്ട്രോണിക് പേയ്മെന്റ് വഴിയോ അജ്മാൻ പൊലീസിെൻറ സേവന കേന്ദ്രങ്ങളിലൂടെ നേരിട്ടോ സ്മാർട്ട് പേയ്മെന്റ് ചാനലുകൾ വഴിയോ പണമടക്കാന്‍ സൗകര്യമുണ്ടായിരിക്കുമെന്ന് അജ്മാന് പൊലീസ് അറിയിച്ചു.
നവംബർ 21ന് മുമ്പ് അജ്മാൻ എമിറേറ്റിൽ നടന്ന പിഴകൾക്കാണ് ഇളവുകള്‍ ബാധകമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.