അൽെഎൻ: ഒാഫർ പ്രകാരം എടുത്ത ടിക്കറ്റുകളിൽ എയർ ഇന്ത്യ എക്സ്പ്രസ് പിന്നീട് അധി ക ചാർജ് ആവശ്യപ്പെടുന്നതായി പരാതി. ജനുവരി ഒമ്പത്, പത്ത് തീയതികളിൽ അൽെഎൻ^കോഴി ക്കോട്, അൽെഎൻ^കൊച്ചി ടിക്കറ്റെടുത്തവർക്കാണ് ദുരനുഭവം. ഇൗ ദിവസങ്ങളിൽ ടിക്കറ്റെടുക്കുന്നവർക്ക് എയർ ഇന്ത്യ എക്സ്പ്രസിെൻറ വെബ്സൈറ്റിൽ 250 ദിർഹം മുതലാണ് ഒാഫർനിരക്ക് പ്രഖ്യാപിച്ചിരുന്നത്.
ഇതു പ്രകാരം വൺവേ ടിക്കറ്റും റിേട്ടൺ ടിക്കറ്റും എടുത്തവരുണ്ട്. ഇവരെല്ലാം 250 ദിർഹം കൂടി അടക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. സ്കൂൾ അവധിക്കാലമായ ജൂലൈ മാസത്തിൽ നാട്ടിലേക്കും അവധി കഴിഞ്ഞ് ആഗസ്റ്റിൽ അൽെഎനിലേക്കും 1300 ദിർഹത്തിന് റിേട്ടൺ ടിക്കറ്റ് എടുത്തവരും 250 ദിർഹം കൂടി അധികം നൽകണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചിട്ടുണ്ട്. വിമാനക്കമ്പനിയുടെ ഒാഫിസിൽ അന്വേഷിച്ചപ്പോൾ ഇന്ധന സർചാർജ് ടിക്കറ്റിൽ ഉൾപ്പെടുത്താൻ വിട്ടുപോയെന്നാണ് വിശദീകരണം നൽകിയത്.
ജൂലൈയിൽ നാട്ടിലേക്ക് പോയി തിരിച്ചുവരാൻ 1300 ദിർഹത്തിന് റിേട്ടൺ ടിക്കറ്റെടുത്തിരുന്നതായി അൽെഎനിലെ സ്കൂൾ ജീവനക്കാരനും പെരിന്തൽമണ്ണ സ്വദേശിയുമായ മൊയ്തീൻകുട്ടി പറഞ്ഞു. ഇപ്പോൾ 250 ദിർഹം കൂടി അധികം നൽകാൻ നിർദേശിച്ചിട്ടുണ്ട്. അപ്പോൾ മൊത്തം 1550 ദിർഹമാകും. അന്ന് 1550 ദിർഹത്തിലും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കിയിരുന്ന മറ്റു വിമാനക്കമ്പനികളെ ഒഴിവാക്കിയാണ് എയർ ഇന്ത്യ എക്സ്പ്രസിെൻറ ഒാഫർ ടിക്കറ്റെടുത്തതെന്ന് ഇദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഫലത്തിൽ ഒാഫർ വാഗ്ദാനത്തിൽ ആകൃഷ്ടരായവർക്ക് നഷ്ടം സംഭവിക്കുന്ന സാഹചര്യമാണുണ്ടായത്. 250 ദിർഹം അധികം നൽകാൻ തയാറല്ലാത്തവർക്ക് ടിക്കറ്റ് റീഫണ്ട് ചെയ്യാമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ഇനി ടിക്കറ്റെടുക്കുേമ്പാൾ കൂടിയ നിരക്ക് നൽകണമെന്ന് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു. കുടുംബവുമായി പോകുന്നവർക്ക് ഇതുവഴി വലിയ തുകയാണ് നഷ്ടമാകുക. ഇൗ അനീതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യാത്രക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.