ഷാര്‍ജ: ഷാര്‍ജ- ദുബൈ ഹൈവേയായ അല്‍ ഇത്തിഹാദ് റോഡ് മുറിച്ച് കടക്കുമ്പോള്‍ അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം പെരുകുന്നു. ഈ അതിവേഗ പാത മുറിച്ച് കടക്കുന്നത് നിയമ വിരുദ്ധമാണെന്ന് അറിഞ്ഞിട്ടാണ് പലരും ജീവിതം കൊണ്ട് അമ്മാനം ആടുന്നത്. അല്‍താവൂന്‍ ഭാഗത്ത് നിന്ന് അല്‍ നഹ്ദയിലേക്കും തിരിച്ചും കടക്കാനുള്ള എളുപ്പമോര്‍ത്താണ് പലരും റോഡ് മുറിച്ച് കടക്കല്‍ സാഹത്തിന് ഒരുങ്ങുന്നത്. എന്നാല്‍ നാല് വരികളിലൂടെയും മണിക്കൂറില്‍ 100 കിലോമീറ്ററിനും മുകളില്‍ പായുന്ന വാഹനങ്ങള്‍ക്ക് റോഡ് മുറിച്ചോടുന്നവരെ കാണാനോ, കണ്ടാല്‍ തന്നെ വാഹനം നിറുത്താനോ സാധിക്കാറില്ല. വാഹനം ഇടിക്കുന്നവര്‍ അന്തരീക്ഷത്തിലേക്ക് പൊങ്ങി തല അടിച്ച് റോഡില്‍ വീണാണ് മരിക്കാറുള്ളത്. റോഡിനു മധ്യത്തിലുള്ള വേലികളിലും മൃതദേഹങ്ങള്‍ ചെന്ന് പതിക്കാറുണ്ട്.
അപകടത്തില്‍പ്പെടുന്നവരില്‍ കൂടുതലും മലയാളികളും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. അപകടം വര്‍ധിക്കുകയും റോഡിന്‍െറ ഇരുകരകളും അഭിവൃദ്ധി നേടുകയും ചെയ്തതോടെ ഇവിടെ നടപ്പാലം നിര്‍മിക്കാന്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ഉത്തരവിട്ടിട്ടുണ്ട്.
നടപ്പാലത്തിന്‍െറ അടിത്തറ ജോലികള്‍ പുരോഗമിച്ച് വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.