ദുബൈ: ഒമാനിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ ചികിത്സക്കായി യു.എ.ഇയിലെത്തിച്ചു. ഹെലികോപ്ടർ മാർഗമാണ് യുവതിയെ കഴിഞ്ഞ ദിവസം രാജ്യത്തേക്ക് കൊണ്ടുവന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
നാഷനൽ ഗാർഡ്, നാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ സെന്റർ എന്നിവയുമായി ഏകോപിപ്പിച്ച് നടത്തുന്ന നാലാമത്തെ രക്ഷാദൗത്യമാണിത്. ഒമാനിൽ കുടുംബത്തോടൊപ്പം സഞ്ചരിക്കവെയാണ് കാർ അപകടത്തിൽപെട്ടത്. തുടർന്ന്, ഒമാനിലെ നിസ്വ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവതി. വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണ് ഇവരെ സ്വന്തം രാജ്യത്തേക്ക് കൊണ്ടുവന്നതെന്ന് അധികൃതർ അറിയിച്ചു. പൗരന്മാരുടെ സുരക്ഷക്ക് സർക്കാർ നൽകുന്ന പ്രാധാന്യമാണ് ഇതുവഴി പ്രതിഫലിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.