അബൂദബി : തലസ്ഥാന എമിറേറ്റിൽ മൃഗ സംരക്ഷണത്തിെൻറ ഭാഗമായി കഴിഞ്ഞ വർഷം ആടുകൾ, കന്നു കാലികൾ, ഒട്ടകങ്ങൾ ഉൾപ്പെടെമൊത്തം 5,27,572 മൃഗങ്ങളെ ചികിൽസിച്ചതായി സ്റ്റാറ്റിറ്റിക്സ് സെൻറർ അബൂദബി (സ്കാഡ്) പ്രസിദ്ധീകരിച്ച 2018ലെ കന്നുകാലി ആരോഗ്യ സ്ഥിതിവിവരക്കണക്ക് വെളിപ്പെടുത്തുന്നു.അബൂദബി മേഖലയിൽ 1,09,586ഉം അൽ ഐനിൽ 2,87,177ഉും അൽ ദഫ്രയിൽ 1,30,809 മൃഗങ്ങൾക്കാണ് വിവിധ രോഗങ്ങൾക്ക് ചികിത്സ നൽകിയത്. ചിൽസക്ക് കൊണ്ടുവന്ന മൃഗങ്ങളിൽ 2,86,997 ചെമ്മരിയാടുകളും 1,74,441 കോലാടുകളും 6,395 കന്നുകാലികളും 58,687 ഒട്ടകങ്ങളുമായിരുന്നു. മൊത്തം 33,804 പക്ഷികളെയാണ് ഈ കാലയളവിൽ ചികിൽസിച്ചത്. അബൂദബിയിൽ 8,704ഉം അൽ ഐനിൽ 15,064ഉം അൽ ദഫ്രയിൽ 10,036ഉം കോഴി, താറാവ്, ഒട്ടകപ്പക്ഷി, പ്രാവ് തുടങ്ങിയ പക്ഷികൾക്കാണ് ചികിത്സ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.