അബൂദബി സുസ്ഥിരതാ വാരത്തിന്റെ വേദി
അബൂദബി: അബൂദബി സുസ്ഥിരതാ വാരം 2026ന് തുടക്കമായി. അബൂദബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനി(മസ്ദര്‍)സംഘടിപ്പിക്കുന്ന പരിപാടി 15ന് സമാപിക്കും. മസ്ദറിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇത്തവണത്തെ അബൂദബി സുസ്ഥിരതാ വാരം അരങ്ങേറുന്നതെന്ന് മസ്ദര്‍ സി.ഇ.ഒ മുഹമ്മദ് ജമീല്‍ അല്‍ റമാഹി പറഞ്ഞു.
ഇന്റര്‍നാഷനല്‍ റിന്യൂവബിള്‍ എനര്‍ജി ഏജന്‍സിയുടെ യോഗത്തോടെയാണ് സുസ്ഥിരതാ വാരത്തിന്റെ രണ്ടാം ദിവസം ആരംഭിച്ചത്. മികച്ച ഊര്‍ജ ഭാവി രൂപപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര സഹകരണത്തിനുള്ള മുന്‍ഗണനകള്‍ നിര്‍വചിക്കുകയും കൂട്ടായ അജണ്ട വികസിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഏജന്‍സിയുടെ 171 അംഗരാജ്യങ്ങളില്‍ നിന്നായി മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും നിക്ഷേപകരും അന്താരാഷ്ട്ര സംഘടനാ പ്രതിനിധികളും മറ്റുമായി 1500ലേറെ പേര് പങ്കെടുത്തു.
2008ലാണ് അബൂദബി സുസ്ഥിരതാ വാരത്തിന് തുടക്കം കുറിച്ചത്. ലോകത്തിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ സ്പെഷലൈസ്ഡ് പുനരുപയോഗ ഊര്‍ജ കമ്പനികളില്‍ ഒന്നാണ് മസ്ദര്‍ എന്ന് അല്‍ റമാഹി പറഞ്ഞു. 40 ലധികം രാജ്യങ്ങളിലായി വിശാലമായ പ്രോജക്ട് പോര്‍ട്ട്ഫോളിയേ ആണ് മസ്ദറിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.