അബൂദബി : നാടിനുവേണ്ടി യു.എ.ഇക്കൊപ്പം നാല് പതിറ്റാണ്ടിലേറെ വിവിധ മേഖലകളിൽ സേവനം ചെ യ്ത 78 മലയാളികളെ ഇന്ത്യൻ സ്വാതന്ത്യദിനാഘോഷത്തോടനുബന്ധിച്ച് അബൂദബി മലയാളി സമാജം ആദരിച്ചു. സമാജം ലോഗോ പതിച്ച ഷാൾ അണിയിച്ചാണ് ആദരവ് ഏറ്റവാങ്ങാനെത്തിയവരെ മലയാളി സ മാജം മാനേജിങ് കമ്മറ്റി അംഗങ്ങൾ സ്വീകരിച്ചത്. യു.എ.ഇ^-ഇന്ത്യ ദേശീയ പതാക, സമാജം ലോഗോ, യു.എ. ഇ സഹിഷ്ണുതാ വർഷം ലോഗോ, ആദരിക്കപ്പെടുന്നവരുടെ ചിത്രവും പേരും സേവനത്തിനുള്ള പ്രശംസ എന്നിവ രേഖപ്പെടുത്തിയ പുരസ്കാരവും 78പേർക്കും സമ്മാനിച്ചു.
പൊതു സമ്മേളനം ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ സാമൂഹിക കാര്യ ഫസ്റ്റ് സെക്രട്ടറി പൂജ വെർണേക്കർ ഉദ്ഘാടനം ചെയ്തു. സായിദ് ഹൗസ് ഫോർ ഇസ്ലാമിക് കൾച്ചറൽ സപ്പോർട്ട് സർവീസ് വിഭാഗം തലവൻ ഇബ്രാഹിം ഹുസൈൻ അൽ മസ്റൂഖി മുഖ്യാതിഥിയായിരുന്നു. പത്ത് ലക്ഷം ആളുകളെ സഹിഷ്ണുതയുടെ സന്ദേശവാഹകരായി രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് സായിദ് ഹൗസ് ഓഫ് ഇസ്ലാമിക് കൾച്ചറെന്ന് അദ്ദേഹം പറഞ്ഞു. ഡയറക്ടർ ജനറൽ നാദൽ മുഹമ്മദ് അൽ തുനൈജിയുടെ സന്ദേശവും ആശംസയും ചടങ്ങിൽ വായിച്ചു.
സാമൂഹിക ജീവകാരുണ്യ പ്രവർത്തക ഉമ പ്രേമൻ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ ഫഹദ് സാലാഹ് തമീമി, സായിദ് ഹൗസ് ഓഫ് ഇസ്ലാമിക് കൾച്ചറൽ കസ്റ്റമർ സർവ്വീസ് ഓഫീസർ അബ്ദുല്ല അൽ സാദി, സമാജം രക്ഷാധികാരി ലൂയീസ് കുര്യാക്കോസ്, അഹല്യ പ്രതിനിധി സൂരജ് പ്രഭാകർ, എൻ.എം.സി പ്രതിനിധി വിനോയ്, ഇസ്ലാമിക് സെൻറർ പ്രസിഡൻറ് പി. ബാവഹാജി എന്നിവർ ആശംസാ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി പി.കെ. ജയരാജൻ സ്വാഗതവും, സഹിഷ്ണുതാ വിഭാഗം കോഡിനേറ്റർ അബ്ദുൽ അസീസ് മൊയ്തീൻ നന്ദിയും പറഞ്ഞു.ഇന്ത്യ^-യു.എ.ഇ സൗഹൃദവും സഹിഷ്ണുതാ സന്ദേശവും വിളംബരംചെയ്യുന്ന വാർണ്ണാഭമായ ചടങ്ങുകളോടെയാണ് ചടങ്ങാരംഭിച്ചത്. 51 വർഷത്തെ മലയാളി സമാജത്തിെൻറ ചരിത്രം വിവരിക്കുന്ന ഡോക്യുമെൻററിയും സമാജം ബാലവേദി അവതരിപ്പിച്ച ഇന്ത്യാ-അറബ് സാംസ്കാരിക നൃത്തപരിപാടികളും ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.