???????? ????? ?????? ??????????? ??????

മുഹമ്മദ് ബിന്‍ റാശിദ് ലൈബ്രറി  നിര്‍മാണത്തിന് കരാറായി

ദുബൈ: അറബ് ലോകത്തെ ഏറ്റവും വലിയ സാംസ്കാരിക പദ്ധതിയായ മുഹമ്മദ് ബിന്‍ റാശിദ് ലൈബ്രറി നിര്‍മാണത്തിന് കരാറായി. 100 കോടി ദിര്‍ഹം ചെലവിലാണ് ദുബൈയില്‍ ലൈബ്രറി നിര്‍മിക്കുന്നത്. ഈ മാസം തുടങ്ങുന്ന നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി 2018 പകുതിയോടെ ലൈബ്രറി തുറന്നുകൊടുക്കും. തുറന്നുവെച്ച പുസ്തകത്തിന്‍െറ രൂപത്തില്‍ രൂപകല്‍പന ചെയ്ത ലൈബ്രറി ഉയരുന്നത് ദുബൈ കള്‍ചറല്‍ വില്ളേജിന് സമീപം ജദ്ദാഫിലാണ്. 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഏഴുനിലകളോടെയുള്ള ലൈബ്രറിയില്‍ 45 ലക്ഷം പുസ്തകങ്ങള്‍ സംവിധാനിക്കും. 
15 ലക്ഷം അച്ചടിച്ച പുസ്തകങ്ങളും 20 ലക്ഷം ഇലക്ട്രോണിക് പുസ്തകങ്ങളും 10 ലക്ഷം ഓഡിയോ പുസ്തകങ്ങളും ഇവിടെയുണ്ടാകും. ലോകത്തെങ്ങുമുള്ള 42 ദശലക്ഷം പേര്‍ക്ക് ലൈബ്രറി ഗുണകരമാകും. സാംസ്കാരിക പരിപാടികള്‍, സംവാദങ്ങള്‍, വിദ്യാഭ്യാസ കലാപരിപാടികള്‍ തുടങ്ങിയവ സ്ഥാപനം കേന്ദ്രീകരിച്ച് നടക്കും. 
കലാ- സാംസ്കാരിക കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സൗകര്യവും പദ്ധതിയില്‍ സംവിധാനിച്ചിട്ടുണ്ട്.  500 ഇരിപ്പിടങ്ങളുള്ള തിയറ്ററില്‍ പ്രഭാഷണങ്ങളും സെമിനാറുകളും നടത്താന്‍ കഴിയും. അറബ് സാംസ്കാരിക വൈവിധ്യവും ചരിത്രവും പ്രതിഫലിപ്പിക്കുന്ന മ്യൂസിയം വേറിട്ട കാഴ്ചയാകും. ചരിത്രപ്രധാനമായ രേഖകളും മറ്റും ഇവിടെ പ്രദര്‍ശിപ്പിക്കും. 
2600 ഇരിപ്പിടങ്ങളുള്ള ലൈബ്രറി സ്മാര്‍ട്ട് ആപ്ളിക്കേഷന്‍ അടക്കം അത്യാധുനിക സംവിധാനങ്ങളോടെയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. കുട്ടികള്‍, യുവാക്കള്‍, കുടുംബം, വ്യാപാരം, അറബിക്, അന്താരാഷ്ര്ടം, ജനകീയം, മള്‍ട്ടിമീഡിയ എന്നീ വിഭാഗങ്ങള്‍ സജ്ജീകരിക്കും. ഇ- ലൈബ്രറിയില്‍ 20 ലക്ഷം തലക്കെട്ടുകളില്‍ പുസ്തകങ്ങള്‍ ഉണ്ടാകും. ഒരുകോടി പുസ്തകങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യും. 25,000 പുസ്തകങ്ങള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തും. അറബി ഭാഷയെ സംരക്ഷിക്കാനും പരിപാടികള്‍ സംഘടിപ്പിക്കും. 
വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വായന പ്രോത്സാഹിപ്പിക്കാന്‍ അറബ് റീഡിങ് ചലഞ്ചിന്‍െറ ഭാഗമായി പ്രതിവര്‍ഷം 100 പരിപാടികള്‍ നടത്തും. പ്രതിവര്‍ഷം 90 ലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.