ദുബൈ: യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സഅബീല്‍ പള്ളിയില്‍ പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കും. തുടര്‍ന്ന് സഅബീല്‍ ഗ്രാന്‍ഡ് പാലസില്‍ സന്ദര്‍ശകരെ സ്വീകരിക്കും.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അബൂദബി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കില്‍ നമസ്കാരം നിര്‍വഹിച്ച ശേഷം മുശ്രിഫ് പാലസില്‍ സന്ദര്‍ശകരെ സ്വീകരിക്കും.
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ഷാര്‍ജ അല്‍ ബാദി മുസല്ലയില്‍ നമസ്കാരം നിര്‍വഹിച്ച ശേഷം അല്‍ ബാദി പാലസില്‍ സന്ദര്‍ശകരെ സ്വീകരിക്കും.
സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി ഫുജൈറയിലെ പുതിയ ശൈഖ് സായിദ് പള്ളിയിലാണ് നമസ്കാരം നിര്‍വഹിക്കുക. തുടര്‍ന്ന് അല്‍ റുമൈല പാലസില്‍ അതിഥികളെ സ്വീകരിക്കും. റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി ഖുസാമിലെ ഈദ് മുസല്ലയില്‍ നമസ്കാരം നിര്‍വഹിച്ച് അല്‍ ദിയാഫ മജ്ലിസില്‍ സന്ദര്‍ശകരെ സ്വീകരിക്കും. അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് ആല്‍ നുഐമി അജ്മാനിലെ ശൈഖ് റാശിദ് ബിന്‍ ഹുമൈദ് പള്ളിയില്‍ നമസ്കാരം നിര്‍വഹിക്കും. തുടര്‍ന്ന് അല്‍ സാഹിര്‍ പാലസില്‍ അതിഥികളെ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.