പ്രതിരോധ മന്ത്രാലയം
ദുബൈ: ബുധനാഴ്ച ഇറാനിൽ നിന്ന് യു.എ.ഇക്ക് നേരെ അയച്ച 17 ബാലിസ്റ്റിക് മിസൈലുകളും 35 ഡ്രോണുകളും വ്യോമപ്രതിരോധ മന്ത്രാലയം തടഞ്ഞു. ആക്രമണങ്ങളിൽ അബൂദബിയിൽ ഇന്ത്യക്കാരനടക്കം മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. വ്യോമപ്രതിരോധ സംവിധാനങ്ങൾ ആക്രമണം തടഞ്ഞതിന് പിന്നാലെ അബൂദബിയിലെ ഹബ്ഷാൻ ഗ്യാസ് കോംപ്ലക്സിൽ ചീളുകൾ പതിച്ചാണ് അപകടമുണ്ടായത്.
സംഭവത്തെ തുടർന്ന് സ്ഥലത്ത് തീപിടിത്തവുമുണ്ടായി. രണ്ട് സ്വദേശി പൗരമാർക്കും ഒരു ഇന്ത്യൻ പൗരനുമാണ് ചെറിയ പരിക്കേറ്റതെന്ന് അബൂദബി മീഡിയ ഓഫീസ് അറിയിച്ചു. നിലവിൽ സമുച്ചയത്തിൽ താൽക്കാലികമായി പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.
ഇറാന്റെ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം യു.എ.ഇ വ്യോമ പ്രതിരോധം ആകെ 537 ബാലിസ്റ്റിക് മിസൈലുകളും 26 ക്രൂസ് മിസൈലുകളും 2256 ഡ്രോണുകളും പ്രതിരോധിച്ചിട്ടുണ്ട്. ആകെ കൊല്ലപ്പെട്ടവർ 13ഉം പരിക്കേറ്റവരുടെ എണ്ണം 224ഉം ആണ്. ഔദ്യോഗിക വിവരങ്ങൾ മാത്രമേ പൊതുജനങ്ങൾ ആശ്രയിക്കാവൂ എന്നും അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.