ദമ്മാം: അധ്യാപികയും, എഴുത്തുകാരിയുമായ സീനത്ത് സാജിദിന്റെ കവിതാ സമാഹാരം ‘ഒടുവിൽ എരിഞ്ഞ ഇല’യുടെ സൗദി തല പ്രകാശനം ദമ്മാമിൽ നടന്നു. അൽ അബീർ ഓഡിറ്റോറിയത്തിൽ സൗദി മലയാളി സമാജം സംഘടിപ്പിച്ച ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ സംയുക്തമായാണ് പ്രകാശനം നിർവ്വഹിച്ചത്. ഡോ: സിന്ധു ബിനു പുസ്തകത്തെ പരിചയപ്പെടുത്തി. പ്രണയവും , വിഷാദവും , ആത്മീയതയും , മരണവും തുടങ്ങി വൈവിധ്യ പ്രമേയത്തിനൊപ്പം സമകാലിക സംഭവങ്ങളോടുള്ള പ്രതികരണങ്ങളും ഉൾപെടുന്നതാണ് പുസ്തകങ്ങളിലെ കവിതകളെന്ന് അവർ പറഞ്ഞു. പ്രശസ്ത എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്തും കടവാണ്പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്.
സിനിമാ നിർമ്മാതാവ് ജോളി ലോനപ്പൻ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാലിക് മഖ്ബൂൽ അധ്യക്ഷനായിരുന്നു. പി എ എം ഹാരിസ്, അഷ്റഫ്നെയ്തല്ലൂർ, ജേക്കബ് ഉതുപ്പ് , ഷബീർ ചാത്തമംഗലം , ഷബ്ന നജീബ് ,സുനില സലിം, ഡോ: ലീന ജോളി , അഡ്വക്കേറ്റ് ശിവഗംഗ ശിവപ്രകാശ്,ആലിക്കുട്ടി ഒളവട്ടൂർ ,അബ്ദുൽ മജീദ് , സുബൈർ ഉദിനൂർ,ഡോക്ടർ അജി വർഗീസ്, സുബൈർ പുള്ളല്ലൂർ , ഹമീദ് വടകര , സാജിത നൗഷാദ്, സിറാജ് അബ്ദുള്ള, ബിനു കുഞ്ഞ് , ഇഖ്ബാൽ വെളിയങ്കോട്, നവാസ് ചൂനാടൻ, സാജിദ് ആറാട്ടുപുഴ എന്നിവർ ആശംസകൾ നേർന്നു. സീനത്ത് സാജിദ് മറുപടി പ്രസംഗം നടത്തി. ഷനീബ് അബൂബക്കർ സ്വാഗതവും, മുഷാൽ തഞ്ചേരി നന്ദിയും പറഞ്ഞു. ഡോ: അമിതാ ബഷീർ അവതാരകയായിരുന്നു. നസീർ പുന്നപ്ര , ഷാജു അഞ്ചേരി, റൗഫ് ചാവക്കാട്, നജ്മുസമാൻ ഐക്കരപ്പടി , മുരളീധരൻ , സഹീർ മജ്ദാൽ, വിനോദ് കുഞ്ഞ് , ബൈജു കുട്ടനാട് , നിഖിൽ മുരളീധരൻ, അസ്ഹർ ,രമാ മുരളി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.