ഫോക്കസ് ദമ്മാം ഡിവിഷൻ നടത്തിയ ഇഫ്താർ സംഗമം
ദമ്മാം: രാജ്യത്തിന്റെ ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം യുവാക്കൾ ഏറ്റെടുക്കണമെന്ന് ഫോക്കസ് ഇന്റർനാഷനൽ ദമ്മാം ഡിവിഷൻ അഭിപ്രായപ്പെട്ടു. മതേതര കാഴ്ചപ്പാടുള്ളവരും വിദ്യാഭ്യാസസമ്പന്നരും രാജ്യത്തിന്റെ ഉന്നത പദവികളിലേക്ക് വരുന്നത് ന്യൂനപക്ഷ വേട്ടയ്ക്കും പക്ഷപാതപരമായ തീരുമാനങ്ങൾക്കും അറുതി വരുത്താൻ സഹായിക്കും.
മുഹമ്മദ് ദീപക്കിനെപ്പോലുള്ള യുവാക്കൾ രാജ്യത്തിന്റെ പ്രതീക്ഷയാണെന്നും ഇന്ത്യൻ മുസ്ലിംകൾ സുരക്ഷിതരാണെന്ന് വെറുതെ പറഞ്ഞ് സമാധാനിച്ചിരിക്കാൻ കഴിയില്ലെന്നും ദമ്മാമിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് വിലയിരുത്തി. ‘ഇന്ത്യൻ മുസ്ലിംകൾ: പ്രതീക്ഷകൾ, വെല്ലുവിളികൾ’ എന്ന വിഷയത്തിൽ ഫൈസൽ ഇരിക്കൂർ മുഖ്യപ്രഭാഷണം നടത്തി. ഫോക്കസ് ഇന്റർനാഷനലിൽനിന്നും സേവനമനുഷ്ഠിച്ച് വിരമിച്ച ദമ്മാം ഡിവിഷൻ അംഗങ്ങളായ നസീമുസ്സബാഹ്, നസീം അബ്ദുറഹ്മാൻ, മുജീബ് റഹ്മാൻ, തൗഫീഖ്, അഷ്റഫ് കക്കോവ്, അബ്ദുൽ സലാം എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡിവിഷനൽ ഡയറക്ടർ മുഹമ്മദ് റബീ ഇബ്രാഹിം, ഡിവിഷനൽ ഓപറേഷൻസ് മാനേജർ അൻഷാദ് കാവിൽ, അഡ്മിൻ മാനേജർ അശ്വന്ത്, പി.എച്ച്. സമീർ (ഐ.ഐ.സി ദമ്മാം) എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.