ജിദ്ദ: പ്രവാസി നിക്ഷേപകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് വേൾഡ് മലയാളി ഫ െഡറേഷൻ ജിദ്ദ ചാപ്റ്റർ സിേമ്പാസിയം ആവശ്യപ്പെട്ടു. പ്രവാസി നിക്ഷേപകർക്ക് ഏകജാലക സ ംവിധാനത്തിലൂടെ ആവശ്യമായ അനുവാദവും അർഹമായ അംഗീകാരവും നൽകണം. വർധിച്ചുവരുന്ന വിമാനയാത്ര നിരക്കുകൾ കുറക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജിദ്ദയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടന പ്രതിനിധികൾ പങ്കെടുത്തു.
പ്രവാസ ജീവിതത്തിലെ അധ്വാന ഫലം ഉദ്യോഗസ്ഥ വൃന്ദത്തിെൻറ ചുവപ്പുനാടയിൽ കുരുങ്ങി ഒരു തുണ്ടു കയറിൽ അവസാനിപ്പിക്കേണ്ടി വരുന്ന ദയനീയ അവസ്ഥ മാറ്റണമെന്നാവശ്യപ്പെട്ട് നിവേദനം നൽകാൻ തീരുമാനിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവർക്ക് പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് നിവേദനം നൽകും.
ജിദ്ദ ചാപ്റ്റർ പ്രസിഡൻറ് തോമസ് മാത്യു വൈദ്യൻ അധ്യക്ഷത വഹിച്ചു. ചാപ്റ്റർ ചെയർമാൻ അഡ്വ. അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജിദ്ദയിലെ വിവിധ സംഘടന പ്രതിനിധികളായ സേതു മാധവൻ, മജീദ് നഹ, കുഞ്ഞു മുഹമ്മദ് കോടശ്ശേരി, അബ്ദുൽ ഗഫൂർ, ഷാനവാസ് കൊല്ലം, ജോൺ കറ്റാനം, ദാസ്മോൻ കോട്ടയം, ഉണ്ണി തെക്കേടത്ത്, സജി കുര്യാക്കോസ്, ബഷീറലി പരുത്തികുന്നൻ തുടങ്ങിയവർ സംസാരിച്ചു. നസീർ വാവ കുഞ്ഞു മുഖ്യ പ്രഭാഷണം നടത്തി. മോഹൻ ബാലൻ വിഷയം അവതരിപ്പിച്ചു. റോയ് മാത്യു മോഡറേറ്ററായി. വിജാസ് ചിതറ സ്വാഗതവും വിലാസ് അടൂർ നന്ദിയും പറഞ്ഞു. ഷാനവാസ് വണ്ടൂർ, അജയ് കുമാർ, നിസാർ കോട്ടയം, ഷാനവാസ് സ്നേഹക്കൂട്, പ്രവീൺ എടയ്ക്കാട്, അഷ്റഫ് കൂരിയോട്, നാസർ പുളിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.