ജിദ്ദ/റിയാദ്: വരുംദിവസങ്ങളിൽ രാജ്യത്ത് കാലാവസ്ഥ മാറ്റത്തിന് സാധ്യതയുെണ്ടന്ന് കാലാവസ്ഥ നിരീക്ഷണ അതോറിറ്റി. പൊടിക്കാറ്റിനും ഇടിയോടു കൂടിയ മഴക്കും സാധ്യതയുണ്ട്. മക്ക, മദീന, തബൂക്ക്, പടിഞ്ഞാറൻ തീരമേഖല എന്നിവിടങ്ങളിലാണ് പ്രധാനമായും ബാധിക്കുക. അൽജൗഫ്, വടക്കൻ അതിർത്തി പ്രവിശ്യ, ഹാഇൽ, അൽഖസീം, ഹഫർ അൽബാതിൻ, റിയാദിെൻറ പടിഞ്ഞാറൻ ഭാഗം എന്നിവിടങ്ങളിലും ഇതിെൻറ പ്രതിഫലനം ഉണ്ടാകും.
ചൊവ്വ പകൽ മുഴുവൻ ഇവിടങ്ങളിൽ നല്ല പൊടിക്കാറ്റ് ഉണ്ടാകാനിടയുണ്ട്. പലയിടത്തും കാറ്റിന് മണിക്കൂറിൽ 60 കിലോമീറ്ററിന് മുകളിൽ വേഗതയുണ്ടാകും. ഇതുകാരണം റോഡുകളിൽ ദൂരക്കാഴ്ച മങ്ങും. ഡ്രൈവിങ്ങിൽ അതീവ സൂക്ഷ്മത പുലർത്തണമെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി.
തബൂക്കിെൻറ തീരമേഖല, അൽജൗഫ്, വടക്കൻ അതിർത്തി പ്രവിശ്യൗ ഹാഇൽ എന്നിവിടങ്ങളിൽ ചൊവ്വ പകൽ താരതമ്യേന കനത്ത ഇടിയോട് കൂടിയ മഴക്കും സാധ്യതയുണ്ട്. അൽഖസീം, മക്കയിലെയും മദീനയിലെയും ഉയർന്ന പ്രദേശങ്ങൾ, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നേരിയ മഴ ബുധനും വ്യാഴവും തുടരും. അതിനിടെ രാജ്യത്തെ കാലാവസ്ഥ ക്രമേണ കനത്ത ചൂടിലേക്ക് മാറുകയാണ്. 42 ഡിഗ്രി വരെയായിരുന്നു തിങ്കളാഴ്ച റിയാദിലെ ചൂട്. ചൊവ്വയും 42 ഡിഗ്രി സെൽഷ്യസ് ചൂട് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റിയാദ് മേഖലയിൽ 49 ഡിഗ്രി വരെ ചൂട് ഉയരാറുണ്ട്. ചൂട് കൂടുന്നതോടെ അഗ്നിബാധ മൂലമുണ്ടാവുന്ന അപകടങ്ങൾ വർധിക്കും. ജാഗ്രത പാലിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകാറുണ്ട്. അതേ സമയം റിയാദ് മേഖലയിൽ ഇത്തവണ അത്യുഷ്ണകാലം വൈകിയാണ് വരുന്നത്.
സാധാരണ ഏപ്രിൽ മാസങ്ങളിൽ തന്നെ ചൂട് വർധിക്കാറുണ്ടെങ്കിലും ഇത്തവണ ഏപ്രിലിൽ മിതശീതോഷ്ണമായിരുന്നു. സാമാന്യം നല്ല മഴയും കഴിഞ്ഞ മാസങ്ങളിൽ ലഭിച്ചു. റമദാനിൽ ഇൗ വർഷവും കടുത്ത ചൂട് ആയിരിക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.