ജിദ്ദയിലെ ഡിഫൻസ് ക്ലബ്‌ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ വിജയ് മസാല ബി.എഫ്.സി ജിദ്ദ ടീം ട്രോഫി സ്വീകരിക്കുന്നു

ജിദ്ദ ഡിഫൻസ് സെവൻസിൽ വിജയ് മസാല ബി.എഫ്.സി ജേതാക്കൾ

ജിദ്ദ: ജിദ്ദയിലെ ഡിഫൻസ് ക്ലബ്‌ നടത്തിയ രണ്ടാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ പേര് മാറാത്ത പെരുമ മാറാത്ത വിജയ് മസാല സ്പോൺസർ ചെയ്യുന്ന ബി.എഫ്.സി ജിദ്ദ ടീം ജേതാക്കളായി. ജിദ്ദ ഖാലിദ് ബിന് വലീദ് ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന മത്സരത്തിൽ സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള പ്രമുഖ ഫുട്ബാൾ ക്ലബുകളിൽ നിന്നുള്ള എട്ടു സീനിയർ ടീമുകളാണ് മത്സരിച്ചത്.സെമി ഫൈനൽ മത്സരത്തിൽ ശക്തരായ ഇതിഹാദ് എഫ്.സിയെയും ഫൈനലിൽ ശക്തരായ ആർ മാക്‌സ് ലൈറ്റിംഗ് ജിദ്ദ ടീമിനെയുമാണ് വിജയ് ഫുഡ് ബി.എഫ്.സി ജിദ്ദ ടീം നേരിട്ടത്. ടൂർണമെന്റിൽ മികച്ച പ്ലയറായി വിജയ് മസാല ബി.എഫ്.സി ജിദ്ദ ടീമിലെ മുഹമ്മദ്‌ സഹീറിനെ തെരഞ്ഞെടുത്തു.

ടൂർണമെന്റിനു ശേഷം വിജയ് ഫുഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ക്ലബ്‌ മാനേജർ ശിഹാബ് പൊറ്റമ്മൽ, വിജയ് മസാല കമ്പനി എം.ഡി ജോയി മൂലത്തിന് വിന്നേഴ്സ് ട്രോഫി കൈമാറി. വിജയ് മസാല ജിദ്ദ റീജനൽ മാർക്കറ്റിംഗ് സൂപ്പർവൈസർ മുസ്തഫ മൂപ്ര, ഓഫീസ് സ്റ്റാഫുകളായ സുഷീലൻ, അക്ഷയ്, സഹീർ എന്നിവരും ബി.എഫ്.സി ജിദ്ദ ക്ലബ്‌ ഭാരവാഹികളായ അനസ് പൂളഞ്ചേരി, ഫസൽ ചിറ്റങ്ങാടൻ, അഹ്മദ് അഫ്സൽ, ഉവൈസ്, ജസീൽ എന്നിവരും പങ്കെടുത്തു.ജൂലൈ 11 നു വരാനിരിക്കുന്ന കെ.എം.സി.സി ജിദ്ദ മണ്ണാർക്കാട് കമ്മിറ്റി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ വിജയ് മസാല ബി.എഫ്.സി ടീം പങ്കെടുക്കുന്നുണ്ടെന്ന് ക്ലബ്‌ മാനേജർ ശിഹാബ് പൊറ്റമ്മൽ അറിയിച്ചു.

Tags:    
News Summary - Vijay Masala BFC are the winners of the Jeddah Defense Sevens.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.