ജിദ്ദ: വിദേശ ഉംറ തീർഥാടകരെ രാജ്യത്ത് പുനഃപ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളുടെ മുന്നോടിയായി അംഗീകൃത വിദേശ ഏജൻസികളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഹജ്ജ് -ഉംറ മന്ത്രാലയത്തിലെ ഉംറകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി അബ്ദുറഹ്മാൻ ശംസ് പറഞ്ഞു. 'അൽഅഖ്ബാരിയ' ചാനലിനോട് സംസാരിക്കുകയിരുന്നു അദ്ദേഹം.
അംഗീകൃത ഏജൻസികൾ മുഖേനയായിരിക്കും വിദേശ ഉംറ തീർഥാടകരുടെ ഉംറ ബുക്കിങ്. വ്യക്തികളായല്ല, സംഘങ്ങളായാണ് തീർഥാടകരെ വരാൻ അനുവദിക്കുക. ഇഅ്തർമനാ ആപ് ആഭ്യന്തര തീർഥാടകർക്ക് മാത്രമാണെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. തീർഥാടകരെ വഞ്ചിക്കുന്ന വ്യാജ ആപ്പുകൾ, ധാരാളം തെറ്റായ പ്രചാരണങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനെതിരെ നടപടികൾ സ്വീകരിച്ചുവരുകയാണെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.