റിയാദ്: കോവിഡിെൻറ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സൗദി അറേബ്യൻ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും ടെലിഫോൺ സംഭാഷണം നടത്തി. വ്യാഴാഴ്ച രാത്രിയിലാണ് ഇരു രാജ്യ നേതാക്കളും സംഭാഷണം നടത്തിയതെന്ന് വൈറ്റ് ഹൗസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കോവിഡ് കാരണം പ്രതിസന്ധിയിലായ സാമ്പത്തിക മേഖലയെ എങ്ങനെ മറികടക്കാനാകും എന്നതും പരിഹാരമാർഗങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു.
ഇരു നേതാക്കളും മേഖലയിലെ ചില അടിയന്തര വിഷയങ്ങളും ചർച്ച ചെയ്തതായി വൈറ്റ് ഹൗസ് വക്താവ് റോയിേട്ടഴ്സിനോട് പറഞ്ഞു. ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ കോവിഡ് തകർത്ത സാമ്പത്തിക മേഖലയിലെ തകർച്ചയെ എങ്ങനെ പരിഹരിക്കാമെന്ന ഇരു നേതാക്കളുടെയും ടെലിഫോൺ സംഭാഷണത്തെ തുടർന്നുള്ള ഫലങ്ങളെ സാമ്പത്തിക രംഗം വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.