റിയാദ്: മലയാള സിനിമയിലെ ന്യൂ ജനറേഷൻ സൂപ്പർസ്റ്റാർ ടൊവീനോ തോമസ് വ്യാഴാഴ്ച റിയാദിലെത്തും. ‘ഗൾഫ് മാധ്യമ’വും എക്സ്പോ ഹൊറൈസണും ചേർന്ന് സംഘടിപ്പിക്കുന്ന മ ലയാളത്തിെൻറ മഹോത്സവം ‘അഹ്ലൻ കേരള’യുടെ ആദ്യദിനമായ വ്യാഴാഴ്ച ന്യൂ ജനറേ ഷൻ സൂപ്പർസ്റ്റാർ ടൊവീനോ തോമസിൻെറ സാന്നിധ്യം അവിസ്മരണീയമാക്കും. 2018, 19 വർഷങ്ങളി ൽ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ പുതുതലമുറ കലാകാരന്മാർക്കും, ടെലിവിഷൻ അവതാരക നും നടനുമായ മിഥുൻ രമേശിനുമൊപ്പമാണ് ‘വൈറൽ സൂപ്പർസ്റ്റാർ’ എന്ന പരിപാടിക്ക് തു ടക്കം കുറിക്കാൻ ടൊവീനോ എത്തുന്നത്.
ഒാരോ സാമൂഹിക വിഷയങ്ങളിലും സൂക്ഷ്മമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന നടൻ പ്രവൃത്തികളിലൂടെയും പ്രതികരണങ്ങളിലൂടെയും സാധാരണ ജനങ്ങളുടെ കൂടെയാണ് താനെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്നു. െവള്ളിത്തിരയിൽ മാത്രമല്ല തെരുവിലും തരംഗം തീർക്കുകയാണ് ഇൗ നായക നടൻ. ഇൗ കലാകാരനെ വരവേൽക്കാൻ പ്രവാസ ലോകം ആവേശപൂർവം കാത്തിരിക്കുകയാണ്.
റിയാദ് ഖസീം ഹൈവേയിലെ ബൻബാനിൽ അൽഫൈസലിയ റിസോർട്ടിന് സമീപം ദുർറ അൽറിയാദ് എക്സ്പോ ഗ്രൗണ്ടിലാണ് അഹ്ലൻ കേരള സാംസ്കാരിക വാണിജ്യ ദ്വിദിന മേള. രണ്ടുദിവസവും ട്രേഡ് എക്സ്പോ, ടേസ്റ്റി കേരള ഫുഡ് ഫെസ്റ്റിവൽ, ബിസിനസ് കോൺക്ലേവ്, സിങ് ആൻഡ് വിൻ, കേരളത്തിെൻറ തനത് നാടൻ കലാരൂപങ്ങളുടെ അവതരണം തുടങ്ങിയ പരിപാടികൾ നടക്കുേമ്പാൾ വിനോദ കലാപരിപാടികൾ രണ്ടുദിനവും വിഭിന്നമാണ്.
ആദ്യദിനം ടൊവീനോ തോമസും രണ്ടാംദിനം സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയും നയിക്കുന്ന കലാസന്ധ്യയാണ് മേളയെ ആവേശഭരിതമാക്കുന്നത്. രാത്രി 7.30ന് മേളയുടെ ഉദ്ഘാടനവും തുടർന്ന് വൈറൽ സൂപ്പർസ്റ്റാർ പരിപാടിയും നടക്കും. അർധരാത്രി വരെ നീളുന്ന പരിപാടി പ്രവാസികൾക്കും തദ്ദേശീയർക്കും വേറിട്ട കലാസ്വാദനം സമ്മാനിക്കുമെന്ന് ഉറപ്പാണ്.
അഹ്ലൻ കേരളയിലേക്ക് വാഹന സൗകര്യം
റിയാദ്: റിയാദിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് അഹ്ലൻ കേരള വേദിയിലേക്ക് വാഹന സൗകര്യം ലഭ്യമാണ് എന്ന് സംഘാടകർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0502810772 എന്ന നബറില്‍ ബന്ധപ്പെടാം.
ജിദ്ദയിൽ നിന്ന് വ്യാഴാഴ്ച ബസ് പുറപ്പെടും
ജിദ്ദ : റിയാദിൽ നടക്കുന്ന അഹ്ലൻ കേരള മഹോത്സവത്തിന് ജിദ്ദയിൽ നിന്ന് അൽവാഹ ഹോളിഡേ ടൂർസ് സംഘടിപ്പിക്കുന്ന ബസ് സർവീസ് വ്യാഴാഴ്ചയുമുണ്ടാവും. ജോലി തിരക്ക് കാരണം ബുധനാഴ്ച യാത്ര ചെയ്യാൻ പറ്റാത്തവർക്കാണ് വ്യാഴ്ച രാത്രി പുറപ്പെടുന്ന രീതിയിൽ വാഹനമൊരുക്കുന്നത്. വ്യാഴാഴ്ച രാത്രി പുറപ്പെടുന്ന വാഹനം വെള്ളിയാഴ്ച രാത്രി ജിദ്ദയിലേക്ക് തിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ; 0531947029 / 0508372304
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.