റിയാദ്: ഒരു ദശകത്തിനുള്ളിൽ സൗദി വിനോദ സഞ്ചാര രംഗത്ത് വൻ കുതിപ്പ്. ആഭ്യന്തര, വിദേശ സഞ്ചാരികളെ ആകർഷിക്കാൻ സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെരിറ്റേജ് (എസ്.സി.ടി.എച്ച്) നടപ്പാക്കിയ വിനോദ സഞ്ചാര വികസന പദ്ധതികളും ടൂറിസം ആഘോഷ പരിപാടികളും വലിയ നേട്ടമുണ്ടാക്കിയതായാണ് റിപ്പോർട്ട്. 2005 ^ 2016 കാലഘട്ടത്തിൽ 730 ഫെസ്റ്റിവലുകളാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചത്. ഇൗ പരിപാടികളിൽ 28 ദശലക്ഷം വിനോദസഞ്ചാരികളടക്കം എട്ടരക്കോടി ആളുകൾ സന്ദർശനം നടത്തി.
ആഘോഷപരിപാടികളിലൂടെ ഇൗ കാലത്ത് ലഭിച്ച വരുമാനം 800 കോടി റിയാൽ. കമീഷെൻറ ദശവാർഷിക റിപ്പോർട്ടിലാണ് ഇൗ വിവരങ്ങളുള്ളത്. താൽക്കാലികമായെങ്കിലും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ച് പ്രേദശവാസികൾക്ക് വരുമാനം നേടി കൊടുത്തു. മുനിസിപ്പാലിറ്റികൾക്കും ഇതര സ്ഥാപനങ്ങൾക്കും വൻതോതിലുള്ള വരുമാന വർധനക്കും ടൂറിസം പരിപാടികൾ സഹായിച്ചു. പ്രതിവർഷം 100 ശതകോടി റിയാലിെൻറ വിറ്റുവരവുള്ള വ്യവസായമായി ടൂറിസം ആഘോഷങ്ങൾ മാറിയതായും റിപ്പോർട്ട് പറയുന്നു. ടൂറിസം ഫെസ്റ്റിവലുകളും ഇൗവൻറുകളും സംഘടിപ്പിക്കുന്ന ഇൗ വ്യവസായത്തിൽ 200ലേറെ കമ്പനികളാണ് നേരിട്ട് പങ്കാളിത്തം വഹിക്കുന്നത്. വർഷത്തിൽ 100 ടൂറിസം ഫെസ്റ്റിവലുകൾ എന്ന കണക്കിലാണ് ഇപ്പോൾ പരിപാടികൾ നടക്കുന്നത്. ഷോപ്പിങ് ഫെസ്റ്റിവലുകൾ, ഡെസർട്ട് സഫാരികൾ, പൈതൃകോത്സവങ്ങൾ, കായിക മേളകൾ, കലാസാംസ്കാരിക മേളകൾ, കാർഷികോൽപന്ന മേളകൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളായാണ് ടൂറിസം ഫെസ്റ്റിവലുകൾ അരങ്ങേറുന്നത്. ഇൗ വർഷം വേനൽകാലത്ത് 113 ആേഘാഷപരിപാടികൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
സാംസ്കാരികം, പൈതൃകം, കായികം, സാഹസികം, യുവത്വം, പരിസ്ഥിതി, വിനോദം, വ്യാപാരം തുടങ്ങി വിവിധയിനങ്ങളിലായി നടക്കുന്ന മേളകളിലൂടെ 91,000 താൽക്കാലിക തൊഴിലവസരങ്ങളും 125 ലക്ഷം സന്ദർശകരെയുമാണ് പ്രതീക്ഷിച്ചിരുന്നത്. അത് ശരിവെക്കുന്നതാണ് കണക്കുകളെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2020ഒാടെ ടൂറിസം ഫെസ്റ്റിവലുകളുടെ പ്രതവർഷ എണ്ണം 300 ആയി ഉയർത്താനാണ് പദ്ധതിയെന്നും ഇൗ വർഷം 70 എണ്ണത്തിെൻറ വർധനവാണ് ലക്ഷ്യമിടുന്നതെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.