‘ബലി’ നോവലിസ്റ്റുമായി ഓൺലൈൻ സംവാദം ജൂലൈ 18ന്

ജിദ്ദ: അക്ഷരം വായനവേദി സംഘടിപ്പിച്ചു വരുന്ന സാമൂഹിക സാംസ്കാരിക സാഹിത്യ പരിപാടിയുടെ ഭാഗമായി, ബഹുഭാഷാ പണ്ഡിതനും ചരിത്ര നോവലായ ‘ബലി’യുടെ രചയിതാവുമായ പി.എം.എ. ഖാദർ പ്രവാസികളുമായി സംവദിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ത്യാഗനിർഭരമായ ജീവിതത്തിെൻറ ഉടമയും ഐതിഹാസിക ചരിത്രപുരുഷനുമായ വക്കം ഖാദറിെൻറ ജീവിതത്തെ ആസ്പദമാക്കി രചിക്കപ്പെട്ടതാണ് ‘ബലി’ എന്ന ചരിത്രാഖ്യാനം.

പി.എം.എ. ഖാദറിെൻറ 16 വർഷത്തെ അക്ഷീണമായ ഗവേഷണത്തിെൻറയും അന്വേഷണത്തിെൻറയും ശ്രമഫലമായാണ് ഈ നോവൽ പിറവിയെടുത്തത്. വക്കം ഖാദറിെൻറ ജീവിതം, അത് പ്രമേയമാക്കി എഴുതിയ നോവൽ, അതിെൻറ പിന്നാമ്പുറ കഥകൾ എന്നിവയെക്കുറിച്ചെല്ലാം നോവലിസ്റ്റ് പരിപാടിയിൽ പ്രവാസികളുമായി പങ്കുവെക്കുമെന്ന് അക്ഷരം വായനവേദി ഭാരവാഹികൾ അറിയിച്ചു. ജൂലൈ 18 വൈകുന്നേരം സൗദി സമയം 7.30-ന് ഓൺലൈൻ വഴിയാണ് പരിപാടി നടക്കുന്നത്. വക്കം ഖാദറിെൻറ കുടുംബാംഗങ്ങളിൽ ചിലരുടെ സാന്നിധ്യം ഈ ചടങ്ങിലുണ്ടാവും.

വക്കം ഖാദറിെൻറ ചരിത്രപ്രധാനമായ ഫോട്ടോകളുടെ പ്രദർശനവും പരിപാടിയുടെ ഭാഗമായുണ്ടാവും. ഈ ഓൺലൈൻ പരിപാടിയുടെ ലിങ്കുകൾക്കായി 0542195476, 0502518018 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - Online interview with the novelist 'Bali' on July 18th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.