മസ്ജിദുൽ ഹറാമിൽ പ്രത്യേക സുരക്ഷാ സേനയുടെ മാനുഷിക സേവന പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു

ജിദ്ദ: റമദാനിൽ മസ്ജിദുൽ ഹറാമിൽ ഹജ്ജ് ഉംറ സുരക്ഷ പ്രത്യേക സേന വിവിധ വകുപ്പുകളുമായി സഹകരിച്ച് നടത്തി കൊണ്ടിരിക്കുന്ന മാനുഷിക സേവന പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. ഈ വർഷവും ഹജ്ജ് ഉംറ സുരക്ഷ സേനക്ക് കീഴിൽ നൂറുക്കണക്കിന് ഉദ്യോഗസ്ഥരെയാണ് ഹറമിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷ നിരീക്ഷണത്തോടൊപ്പം വിവിധ സേവനങ്ങൾക്കായി വ്യത്യസ്ഥ ഷിഫ്റ്റുകളിലായി നിയോഗിച്ചിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുക, തീർഥാടകരുടെയും നമസ്കരിക്കാനെത്തുന്നവരുടെയും പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കുക, വഴിയറിയാത്തവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുക, വഴിതെറ്റുന്ന കുട്ടികളെ ബന്ധുക്കളെത്തുന്നതു വരെ സംരക്ഷിക്കുക, പ്രായമായവരെ സഹായിക്കുക തുടങ്ങി വിവിധങ്ങളായ സേവനങ്ങളാണ് ഹറമിനകത്തും മുറ്റങ്ങളിലും സുരക്ഷ ഉദ്യോഗസ്ഥർ ചെയ്തുകൊണ്ടിരിക്കുന്നത്.

ഹജ്ജ്, റമദാൻ സീസണുകളിൽ സുരക്ഷ സേന നടത്തിക്കൊണ്ടിരിക്കുന്ന മാനുഷിക സേവന പ്രവർത്തനങ്ങൾ പലപ്പോഴും പ്രദേശിക മാധ്യമങ്ങളിലും ഇടംപിടിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഹറം മുറ്റത്ത് മാതാപിതാക്കളിൽ നിന്ന് ഒറ്റപ്പെട്ടുപോയ ഒരു കൊച്ചു പെൺകുട്ടിയുടെ നെറ്റിത്തടം തുടച്ചു കൊടുത്തു അവളെ ആശ്വസിപ്പിക്കുന്ന ഒരു സുരക്ഷ ഉദ്യോഗസ്ഥന്റെ പടം സൗദി പ്രാദേശിക പത്രത്തിൽ ഇതിനകം വൈറലായിരിക്കുകയാണ്. ഹറമിൽ തീർഥാടകരെയും സന്ദർശകരെയും സേവിക്കുന്നതിൽ സുരക്ഷ ഉദ്യോഗസ്ഥർ നടത്തിക്കൊണ്ടിരിക്കുന്ന മാനുഷിക സേവന പ്രവർത്തനങ്ങളുടെ വ്യക്തമായ ചിത്രമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

Tags:    
News Summary - The humanitarian work of the Special Security Forces at the Masjid-ul-Haram is noteworthy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.