രാജേഷ്

കരുനാഗപ്പള്ളി സ്വദേശി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ബിഷ: കഴിഞ്ഞ മാസം ആദ്യ ആഴ്ചയിൽ ബിഷയിൽ താമസസ്ഥലത്തിന് മുമ്പിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയ കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി നോർത്ത് സ്വദേശി രാജേഷിന്റെ (43) മൃതദേഹം നാട്ടിലെത്തിച്ചു.

ബിഷയിൽനിന്നും ജിദ്ദ വഴി തിരുവനന്തപുരത്തേക്കാണ് മൃതദേഹം അയച്ചത്. നിയമനടപടി പൂർത്തികരിക്കാനായി രാജേഷിന്റെ കുടുംബം ബിഷയിലെ സാമൂഹിക പ്രവർത്തകനും ജിദ്ദ കോൺസുലേറ്റ് വളന്റിയറുമായ അബ്ദുൽ അസീസ് പാതിപറമ്പൻ കൊണ്ടോട്ടിയെ ചുമതലപ്പെടുത്തുകയായിരുന്നു. പരേതന് നാട്ടിൽ മാതാപിതാക്കളും ഭാര്യയും രണ്ട് ആൺകുട്ടികളും ഒരു സഹോദരിയുമുണ്ട്.

Tags:    
News Summary - The body of Karunagappally native Rajesh was brought home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.