?????????????????? ??????? ???????? ????? ??. ????????????? ??????????????????? ????????? ???????? ????????????? ????????? ????????? ????? ???????????????? ?????? ???????????????????

അർബുദബാധിതനായ കവി ടി. ഗോപിക്ക് െഎക്യദാർഢ്യവുമായി സൗദി മലയാളി സമാജം

ദമ്മാം: അർബുദബാധിതനായി ചികിത്സയിൽ കഴിയുന്ന കവിയും എഴുത്തുകാരനുമായ ടി. ഗോപിക് ക് പിന്തുണയുമായി സൗദി മലയാളി സമാജം ദമ്മാം ഘടകം. അദ്ദേഹത്തിെൻറ ‘ഹിഗ്വിറ്റയുടെ രണ്ട ാം വരവ്’ എന്ന കവിതാസമാഹാരത്തിെൻറ സൗദിതല വിൽപനയുടെ ഉദ്ഘാടനവും അതോടൊപ്പം ന ടന്നു.
മലയാള വായനാലോകം ഏറ്റെടുത്ത പുസ്തകം കൂടിയാണിത്. കുടലിലും കരളിലും ശ്വാസകോശത്തിലും അർബുദം ബാധിക്കുകയും ഒപ്പം ഹൃദ്രോഗം പിടിപെടുകയും ചെയ്തിട്ടും ജീവിതം തിരിച്ചുപിടിക്കാൻ കവിതകളെ നെഞ്ചോട് ചേർത്തുപിടിച്ച ടി. ഗോപിയെ മലയാളിസമാജം പ്രവർത്തകർ ചേർത്തുപിടിക്കുകയായിരുന്നു. അദ്ദേഹത്തിെൻറ ചികിത്സക്ക് പണം കണ്ടെത്താൻ സുഹൃത്തുക്കൾ ചേർന്നാണ് പുസ്തകത്തിെൻറ പുതിയ പതിപ്പ് അച്ചടിച്ചത്. നിയമ ബിരുദ ധാരിയായ ടി. ഗോപി കണ്ണൂർ തലശ്ശേരി സ്വദേശിയാണ്.


ചിന്ത പബ്ലിക്കേഷെൻറ നൂറു ൈവജ്ഞാനിക പുസ്തകങ്ങളുടെ കോ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. അർബുദത്തിെൻറ നാലാം സ്റ്റേജിലും ജീവിതം തിരിച്ചുപിടിക്കാൻ പോരാടുന്ന ഗോപി ഇപ്പോൾ ലേക്ഷോർ ആശുപത്രിയിൽ ഡോ. ഗംഗാധരെൻറ കീഴിൽ ചികിത്സ തുടരുകയാണ്. അൽ അബീർ ഒാഡിറ്റോറിയത്തിൽ കൂടിയ യോഗം എഴുത്തുകാരൻ ജോസഫ് തെരുവൻ ഉദ്ഘാടനംചെയ്തു. എഴുത്തുകാരന് കൊടുക്കുന്ന മാനസിക പിന്തുണയും സാഹിത്യപ്രവർത്തനത്തിെൻറ ഭാഗമാെണന്ന് അദ്ദേഹം പറഞ്ഞു. ഷാജി ആലപ്പുഴ പുസ്തകം ഏറ്റുവാങ്ങി. സാജിദ് ആറാട്ടുപുഴ അധ്യക്ഷതവഹിച്ചു. ഗ്രെയിസ് ചെയർമാൻ അഷ്റഫ് തങ്ങൾ ചെട്ടിപ്പടി മുഖ്യാതിഥിയായിരുന്നു.


മാലിക് മഖ്ബൂൽ, രതീഷ് വടകര എന്നിവർ കവിയെയും പുസ്തകത്തെയും പരിചയപ്പെടുത്തി. നജ്മുന്നിസ, നൗഷാദ് കുനിയിൽ, നിയാസ് കുനിയിൽ, അനിൽ റഹീമ, കൊച്ചുമോൾ കൊട്ടാരക്കര, താജുദ്ദീൻ, ജെർസൻ സെബാസ്റ്റ്യൻ, നസീർ, ഷനീബ് അബൂബക്കർ, ഷാജു അഞ്ചേരി, ആസിഫ് താനൂർ, നാസർ തിരുവനന്തപുരം, ഷാജഹാൻ, റഉൗഫ് ചാവക്കാട്, അഷ്റഫ് ആളത്ത്, ലുഖ്മാൻ വിലയന്തൂർ, ഹമീദ് കണിച്ചാട്ടിൽ, യൂസുഫ് എന്നിവർ സംസാരിച്ചു. സോഫിയ ഷാജഹാൻ സ്വാഗതവും ഡോ. സിന്ധു ബിനു നന്ദിയും പറഞ്ഞു.

Tags:    
News Summary - t. gopi-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.