റിയാദ്: ശരീരം തളർന്ന് രണ്ട് മാസമായി റിയാദിലെ ആശുപത്രിയിൽ െവൻറിലേറ്ററിലായിരുന്ന മലയാളിയെ നാട്ടിലെത്തിച ്ചു. തൃശൂർ ഗുരുവായൂർ, ചൊവ്വല്ലൂർപടി സ്വദേശി രായ്മരക്കാർ വീട്ടിൽ അബൂബക്കർ മകൻ ഷാഹിദിനെയാണ് (41) തുടർ ചികിത്സക്കാ യി കൊണ്ടുപോയത്. സുവൈദിയിൽ ഡ്രൈവറായിരുന്ന ഷാഹിദ് വാഹനമോടിക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട് അവശനാവു കയായിരുന്നു. മഴപെയ്ത ദിവസം രാവിലെയായിരുന്നു അത്. ആസ്തമ രോഗിയായ ഷാഹിദിന് ഹൃദയാഘാതമുണ്ടാകുകയും തലച്ചോറിലേക്കുള്ള രക്തസ്രാവം തടസപ്പെടുകയും ചെയ്തു. ഉടൻ സുൽത്താന അൽഹമ്മാദി ആശുപത്രിയിലെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു.
ദേഹാസ്വാസ്ഥ്യമുണ്ടായിട്ടും അത് വകവെക്കാതിരുന്നതും ചികിത്സ തേടാൻ വൈകിയതുമാണ് ശരീരം മുഴുവൻ തളർന്ന അവസ്ഥയിലാകാൻ കാരണമായതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഗാർഹിക തൊഴിൽ വിസയിലായതിനാൽ ആശുപത്രി ചെലവ് പൂർണമായും സൗജന്യമായിരുന്നു. അതേസമയം നാട്ടിലെത്തിച്ച ശേഷമുള്ള ചികിത്സാചെലവ് വഹിക്കാൻ സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന കുടുംബത്തിന് കഴിയില്ല. ഇത് മനസിലാക്കിയ റിയാദിലെ ഒരുപറ്റം മലയാളികളും സംഘടനകളും സഹായിക്കാൻ മുന്നോട്ട് വരികയായിരുന്നു. ശിഹാബ് കൊട്ടുകാട് ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തി ജനകീയ കമ്മിറ്റി രൂപവത്കരിക്കുകയും സഹായങ്ങൾ സ്വരൂപിക്കാനുള്ള പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഫിറോസ് പുതുക്കോട്, അയ്മൻ സഈദ്, അബ്ദുല്ലത്തീഫ് കൂളിമാട് എന്നിവർ നാട്ടിൽ കൊണ്ടുപോകുന്നതിനടക്കം ആവശ്യമായ രേഖകൾ ശരിയാക്കി. സ്ട്രെച്ചർ സംവിധാനത്തിൽ നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള വിമാന ടിക്കറ്റ് ഇന്ത്യൻ എംബസി നൽകി.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.45 നുള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിൽ കൊണ്ടുപോയി. അൽഹമ്മാദി ആശുപത്രിയിലെ സീനിയർ ഹെഡ് നഴ്സ് ഷ്യാംകുമാർ ഒപ്പം പോയി. അർദ്ധരാത്രിയോടെ കൊച്ചിയിലെത്തിയ ഷാഹിദിനെ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തുടർന്ന് ബത്ഹയിൽ ചേർന്ന സഹായ സമിതിയോഗത്തിൽ ഫിറോസ് പുതുക്കോട് പ്രവർത്തനങ്ങൾ വിശദീകരിച്ചു. നജ്മുദ്ദീൻ കണക്കുകൾ അവതരിപ്പിച്ചു. പ്രവാസി സാംസ്കാരിക വേദി, വേ ഓഫ് ലൈഫ്, തനിമ, ഐ.സി.എഫ്, തൃശൂർ കൂട്ടായ്മ, എ.കെ.ഡി.എഫ്, സൗദി മലയാളി അസോസിയേഷൻ, കേരള ക്രിക്കറ്റ് അസോസിയേഷൻ-, ചാരിറ്റി ഓഫ് പ്രവാസി മലയാളി, സിവൈദി- സുൽത്താന ഫ്രണ്ട്സ് എന്നീ സംഘടനകളാണ് സഹായിക്കാൻ ഒരുമിച്ചത്. ഷിഹാബ് കൊട്ടുകാട്, ഫിറോസ് പുതുക്കോട്, അബ്ദുല്ലത്തീഫ് കൂളിമാട്, അഡ്വ. ഷാനവാസ്, ജവാദ്, നവാസ്, ഷബ്ന നവാസ്, അയ്മൻ സഈദ്, നജ്മുദ്ദീൻ, സഹീർ, ആബിദ സഹീർ, സൈദാലി കേച്ചേരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.