സൗദിയിൽ കടകൾക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭാ അനുമതി; ഉംറക്കാർക്ക് സൗദിയിലെവിടെയും സഞ്ചരിക്കാം

ജിദ്ദ: സൗദിയില്‍ 24 മണിക്കൂറും കടകൾ തുറന്നു പ്രവർത്തിക്കാനും ഉംറ വിസയിലെത്തുന്നവർക്ക് രാജ്യത്തെ എല്ലാ നഗ രങ്ങളിലേക്കും സഞ്ചരിക്കാനും അനുമതി. സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ. നിലവിൽ 12 മണിക്ക് കടകൾ അടക്കണമെന്നായിരുന്നു നിയമം. പൊതുജന താല്‍പര്യാര്‍ഥം ഇക്കാര്യം പരിശോധിച്ച ് അനുമതി നല്‍കേണ്ട വിഭാഗത്തിലെ സ്ഥാപനങ്ങളെ തീരുമാനിക്കാന്‍ മുനിസിപ്പല്‍ ഗ്രാമ കാര്യമന്ത്രാലയത്തോട് മന്ത്രിസഭ ആവശ്യപ്പെട്ടു.

ഇടവേളകളില്ലാതെ 24 മണിക്കൂറും കടകള്‍ക്ക് പ്രവര്‍ത്തിക്കാവുന്ന തീരുമാനം വ്യാപാരമേഖലയിൽ വലിയ ഉണർവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയിൽ നിശ്ചിത അനുമതിയുള്ള കടകളൊഴികെ രാത്രി 12 മണിക്ക് അടക്കണമെന്നായിരുന്നു നിയമം. റമദാനിൽ ഇതിൽ ഇളവുണ്ടാവാറുണ്ട്. വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതിയില്‍ ഇളവുകള്‍ നല്‍കാറുണ്ട്. ഇത് വിപുലമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ നീക്കം. അതേ സമയം നമസ്കാര സമയങ്ങളിൽ കടകൾ അടക്കണമെന്ന നിയമത്തിൽ ഇളവുണ്ടാവുമോ എന്ന കാര്യം വ്യക്തമല്ല. ഇതു സംബന്ധിച്ച് വ്യാപാരമേഖലയിലടക്കം ചർച്ചകളും പഠനങ്ങളും നേരത്തെ നടന്നിരുന്നു.

ഉംറ, സന്ദർശന വിസക്കാർക്ക് സൗദിയിലെ എല്ലാ നഗരങ്ങളിലും സഞ്ചരിക്കാനുള്ള നിയമത്തിനും മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ 36 വർഷം മുമ്പ് പാസാക്കിയ നിയമം ദുർബലമായി. ഉംറ വിസയിൽ സൗദിയിൽ വരുന്നവർക്ക് മക്ക, മദീന, ജിദ്ദ നഗരങ്ങൾക്ക് പുറത്തേക്ക് പോകുന്നതിന് 1987 മുതലാണ് വിലക്ക് വന്നിരുന്നത്. ഇതു പ്രകാരം ഉംറ വിസക്കാരെ മറ്റ് നഗരങ്ങളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങൾക്കും ശിക്ഷയുണ്ടായിരുന്നു. ഇതൊഴിവാക്കാൻ ഏപ്രിൽ 23 ന് ചേർന്ന സൗദി ശൗറകൗൺസിൽ അനുമതി നൽകിയിരുന്നു. സൗദി അറേബ്യയിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗം കൂടിയാണ് തീരുമാനം.

Tags:    
News Summary - SAUDI SHOP OPENING-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.