റിയാദ്: സൗദി അറേബ്യയുടെ 88ാം ദേശീയദിനം ഞായറാഴ്ച പുലരാനിരിക്കെ രാജ്യത്തിെൻറ സമ്പന്നമായ കലാസാംസ്കാരിക പൈതൃകങ്ങളുടെ വിളംബരമാകാനൊരുങ്ങി ആഘോഷ പരിപാടികൾ. രാജ്യത്താകമാനം മുന്നുദിവസം മുേമ്പ തന്നെ പരിപാടികൾക്ക് തുടക്കമായി. വ്യാഴാഴ്ച തുടങ്ങിയ ആഘോഷം 27 വരെ നീളും. സാംസ്കാരിക പരിപാടികളുടെ വൈവിധ്യം തന്നെ ആഘോഷങ്ങളിലുടനീളമുണ്ട്. പാരമ്പര്യ, നാേടാടി കലാരൂപങ്ങളും സംഗീത കച്ചേരികളും കാവ്യസായാഹ്നവും ചിത്ര, സിനിമാ പ്രദർശനങ്ങളും കൊണ്ടാണ് ജനറൽ അതോറിറ്റി ഫോർ കൾച്ചറിെൻറ നേതൃത്വത്തിൽ ഉത്സവത്തിന് പൊലിമയേറ്റുന്നത്. പൗരന്മാർക്കും രാജ്യത്തുള്ള വിദേശികൾക്കും ആഘോഷങ്ങളിൽ ഒരുപോലെ പെങ്കടുത്ത് ആസ്വദിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. എല്ലാവർക്കും വേണ്ടിയാണ് ആഘോഷ പരിപാടികൾ അരങ്ങുണർത്തുന്നതെന്ന് അതോറിറ്റി അധികൃതർ വ്യക്തമാക്കി.
പച്ച ബലൂൺ വർഷം, ത്രിമാന ദൃശ്യ വ്യന്യാസം, കുതിരയോട്ട പ്രദർശനം, പെയിൻറിങ് ഷോ എന്നിവ ഉൾപ്പെടുന്ന ഒരു കൂട്ടം പരിപാടികളുടെ സെഷന് അതോറിറ്റി ഇട്ടിരിക്കുന്ന പേര് ‘അദ്വ വ അത്യാഫ്’ എന്നാണ്. വിമാന യാത്രികർക്ക് വേണ്ടി തത്സമയ ദേശീയ ഗാനാലാപനവുമുണ്ട്. റിയാദിൽ ചിത്ര പ്രദർശനവും സാംസ്കാരിക പൈതൃക ശേഷിപ്പുകളുടെ വിളംബര പവിലിയനും ഒരുക്കിയിട്ടുണ്ട്. തലസ്ഥാന നഗരത്തോടൊപ്പം ഇതര ഭാഗങ്ങളിലും വിപുലമായ ആഘോഷ പരിപാടികൾക്ക് വേദിയുണർന്നുകഴിഞ്ഞു. റിയാദിനോട് ചേർന്നുള്ള അൽഖർജ്, മജ്മഅ, അഫ്ലാജ്, താദിഖ് പട്ടണങ്ങളിൽ നാടകം, കാവ്യസായഹ്നം, കാവ്യാലാപന മത്സരം, കുട്ടികൾക്കും വനിതകൾക്കും മാത്രമായ വിവിധ പരിപാടികൾ, അനാഥകളും വിഭിന്നശേഷിക്കാരുമായവർക്കുള്ള വിവിധ ആഘോഷങ്ങൾ, സാംസ്കാരിക സമ്മേളനങ്ങൾ, സെമിനാറുകൾ തുടങ്ങിയവ അരങ്ങേറ്റം കുറിച്ചു.
ജിദ്ദയിൽ പാരമ്പര്യ സൗദി സംഗീത പരിപാടിയായ ‘നഗ്മത് വത്തൻ’ ശനിയാഴ്ച അരങ്ങേറും. സൗദി അറേബ്യൻ നാഗരിക സംസ്കാരത്തിെൻറ പൈതൃകവും പരിണാമവും കലാസാംസ്കാരിക വികാസവും സംഗീതത്തിലൂടെ അവതരിപ്പിക്കുന്നതാണ് ഇൗ പരിപാടി. രാജ്യത്ത് അറിയപ്പെടുന്ന യുവഗായകർ അണിനിരക്കും. തബൂക്കിൽ ഞായർ, തിങ്കൾ ദിവസങ്ങളിലാണ് കാവ്യസായാഹ്നം, നാടോടി കലാരാവ്, വിവിധ രചനാമത്സരങ്ങൾ തുടങ്ങിയ സാംസ്കാരിക പരിപാടികൾ. അൽഅഹ്സയിൽ ഞായറാഴ്ചയും 27നും ‘ലിൽ വത്വൻ മാവെദ്’, തിങ്കളാഴ്ച ബുറൈദയിൽ ‘യാ ദാർ നെസ്തഹലക്’, ത്വാഇഫിൽ ‘ഒാംസിയാത് വത്തൻ’, ജീസാനിൽ ‘ലൈലത്ത് അഫ്ലാൻ’ (സിനിമകളുടെ രാവ്), നജ്റാനിൽ ‘ഖാലോ ആൻ അൽവത്തൻ’ (കവിയരങ്ങ്), അൗജൗഫിൽ ‘ഇഹ്തിഫാലിയത്ത് വത്തൻ’ തുടങ്ങിയ പരിപാടികളും 23നും 27നും ഇടയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.