റിയാദ്: കരുവാരക്കുണ്ട് പഞ്ചായത്തിലെ കുട്ടത്തി എന്ന ഗ്രാമത്തെ ഒറ്റദിവസംകൊണ്ട് മാധ്യമശ്രദ്ധയിൽ വാനോളം ഉയർത്തിയ സഫ ഫെബിൻ എന്ന മിടുക്കിയെ ഒാർത്ത് മനം നിറഞ്ഞ് കടലിനിക്കരെയും ഒരാൾ. രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയ ഇൗ പ്ലസ് വൺ വിദ്യാർഥിനിയുടെ നേട്ടത്തിൽ റിയാദിലിരുന്ന് ആഹ്ലാദിക്കുന്നത് സഹോദരൻ അഷ്റഫ് കരുവാരക്കുണ്ടാണ്.
കരുവാരക്കുണ്ട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ സയൻസ് കെട്ടിടത്തിെൻറ ഉദ്ഘാടനത്തിന് വ്യാഴാഴ്ച രാഹുൽ ഗാന്ധി എം.പി എത്തിയപ്പോഴാണ് സഫയെ ദേശീയമാധ്യമങ്ങളിലുൾപ്പെടെ വാർത്തയാക്കിയ ആ സംഭവമുണ്ടായത്. തെൻറ ഇംഗ്ലീഷ് പ്രസംഗം തർജമചെയ്യാൻ ആരുണ്ടെന്ന ചോദ്യത്തിന് ഞാനുണ്ടെന്ന ആത്മവിശ്വാസത്തിെൻറ പുഞ്ചിരിയുമായി സഫ വേദിയിൽ കയറുകയായിരുന്നു.
ജോലിയോടൊപ്പംതന്നെ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമാണ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ആദ്യം വാർത്ത അറിഞ്ഞത്. പിന്നീട് ടി.വി ചാനലുകൾ വഴി പ്രസംഗം പൂർണമായും കണ്ടു. മനസ്സ് നിറഞ്ഞു. കുഞ്ഞിമുഹമ്മദ് ഒടാലയുടെയും സാറയുടെയും അഞ്ചുമക്കളിൽ മൂത്തയാളാണ് അഷ്റഫ്. ഏറ്റവും ഇളയവൾ സഫ ഫെബിനും. പഠനത്തിൽ വളരെ മിടുക്കിയാണ് അവളെന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാവിഷയത്തിലും എ പ്ലസ് നേടിയിരുന്നതായും അഷ്റഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.