മക്ക: മുസ്ലിംസ്ത്രീക്ക് പർദ നൽകുന്നത് സ്വാതന്ത്ര്യവും സുരക്ഷിതത്വവും ആണെന്ന് മുൻ ചലച്ചിത്രതാരവും ഇസ്ലാമിക പ്രബോധകയുമായ മീനു. പെൺ ശരീരത്തെ പ്രദർശനവസ്തുവാക്കുന്ന ലിബറൽ ഫെമിനിസ്റ്റുകളോട് തനിക്ക് പുച്ഛമാണെന്നും അവർ പറഞ്ഞു. മൂന്നുവർഷംമുമ്പ് ഇസ്ലാം ആശ്ലേഷിച്ച ശേഷം ഉംറ നിർവഹിക്കാൻ മക്കയിൽ എത്തിയ മീനു ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. സിനിമാ മേഖലയിൽ പ്രവർത്തിക്കുമ്പോഴും അതിനുമുമ്പും തുറിച്ചുനോട്ടങ്ങളും മോശം അനുഭവങ്ങളും നിരവധിതവണ നേരിടേണ്ടിവന്നിട്ടുണ്ട്. ഇസ്ലാം ആശ്ലേഷണം പുതുജീവൻ നൽകി. പർദ ധരിക്കുന്നത് എനിക്ക് പ്രയാസമില്ല. എവിടെയും ധൈര്യത്തോടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും സുരക്ഷിതത്വ ബോധവുമാണ് പർദ നല്‍കുന്നത്. ദൈവം എന്ന ശക്തി ഏതൊരാൾക്കും അനുഭവമാണ്. സത്യത്തിലേക്കുള്ള എെൻറ അന്വേഷണമാണ് ഇസ്ലാമിലേക്കുള്ള വാതിൽ തുറന്നത്.
സ്വന്തം നെറ്റി ഭൂമിയിലേക്ക് താഴ്ത്തിെവച്ച് അഞ്ചുനേരം നടത്തുന്ന നമസ്കാരമാണ് ഇസ്ലാമിൽ ഏറെ ആകർഷിച്ചത്. ഇസ്ലാം സ്വീകരിച്ചതോടെ വീട്ടിൽനിന്നും നാട്ടിൽനിന്നും അന്യയാക്കപ്പെട്ടു. ജീവിതത്തില്‍ പ്രയാസങ്ങളുടെ നാളുകളായിരുന്നു അത്. അല്ലാഹുവിലുള്ള വിശ്വാസം എന്നെ എല്ലാറ്റിലും പിടിച്ചുനിറുത്തി. നാടകമേ ഉലകം, കലണ്ടർ, വൺ വേ ടിക്കറ്റ്, പ്രമുഖൻ, ദേ ഇങ്ങോട്ട് നോക്കിയേ (മലയാളം) ടം, പുല്ലുകെട്ട് മുത്തമ്മ (തമിഴ്) തുടങ്ങി മുപ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിർമാതാവായാണ് സിനിമയിലെത്തുന്നത്. സിനിമ മേഖലയിൽ പലതവണ പലരിൽനിന്നും കൈപ്പേറിയ അനുഭവങ്ങൾ നേരിടേണ്ടിവന്നു. ആഷിക് അബു സംവിധാനം ചെയ്ത ‘ഡാ തടിയാ’ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. മലയാളസിനിമയിൽ നല്ല റോളുകൾ ലഭിച്ചാൽ ഇനിയും തുടരും. ദുബൈ, യു.കെ എന്നിവിടങ്ങളിൽ അടക്കം നിരവധി സ്റ്റേജ് ഷോകളിൽ ഇതിനകം ആങ്കറും ആയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇസ്ലാമിക ചർച്ചകളിൽ സജീവമാണ്.
പല ക്രിസ്തീയ പുരോഹിതന്മാരുമായി സംവാദങ്ങളും നടത്തി. ഇസ്ലാമിക പ്രബോധന രംഗത്തും സജീവമാണ്. നിരവധിപേരെ ഇതിലൂടെ ഇസ്ലാമിലേക്ക് ആകർഷിക്കാനായി എന്ന് മീനു പറഞ്ഞു. ചെന്നൈയിൽ താമസിക്കെവ അവിടെയുള്ള മുസ്ലിംപണ്ഡിതന്മാരും മലപ്പുറത്തുനിന്നുള്ള സുഹൃത്തുക്കളിൽ നിന്നുമാണ് ഇസ്ലാമിനെ ആഴത്തിൽ പഠിക്കാനായത്. ഖുർആൻ മുഴുവൻ ഇതിനകം വായിച്ചു. പ്രവാചകെൻറ ജീവിതമാണ് ഏറെ ആകർഷിച്ചത്. അദ്ദേഹം ജീവിച്ച മണ്ണിൽ എത്താനുള്ള നിരവധി നാളത്തെ ആഗ്രഹമാണ് ഉംറ നിർവഹിക്കാൻ എത്തിച്ചത്. ബി.ബി.എക്കു പഠിക്കുന്ന മകൻ ജുവാൻ, ബി.കോമിന് പഠിക്കുന്ന മകൾ സന എന്നിവരും ഇസ്ലാംമത വിശ്വാസികൾ ആകണം എന്നാണ് കഅ്ബയില്‍ െവച്ചു ഉള്ളുരുകി പ്രാർഥിച്ചത്. മലേഷ്യൻ പൗരനായ, ആസ്ട്രേലിയയിൽ ജോലി ചെയ്യുന്ന മുനീറാണ് ഭർത്താവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.