ജിദ്ദ: ജിദ്ദ: സൗദിയിൽ മധുരപാനീയങ്ങൾക്ക് ഏർപ്പെടുത്തിയ നികുതിവർധന പ്രാബല്യത്തിലായി. ഗൾഫ് രാജ്യങ്ങളുടെ ഏകീകൃത തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് നികുതി വർധന. വിൽപന വിലയുടെ 50 ശതമാനമാണ് അധിക നികുതി ഏർപ്പെടുത്തിയത്. ഡിസംബർ മുതൽ മധുരപാനീയങ്ങൾക്ക് സെലക്ടിവ് ടാക്സ് ഏർപ്പെടുത്തുമെന്ന് സകാത്ത് ആൻഡ് ടാക്സ് അതോറിറ്റി നേരേത്ത അറിയിച്ചിരുന്നു. ആരോഗ്യകരമല്ലാത്ത പാനീയങ്ങൾക്ക് സെലക്ടിവ് ടാക്സ് ഏർപ്പെടുത്തണമെന്ന ഗൾഫ് രാജ്യങ്ങളുടെ ഏകീകൃത തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണിത്. പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഉൽപന്നങ്ങള്ക്കാണ് അധിക നികുതി.
പഞ്ചസാരയോ മറ്റു പാനീയങ്ങളോ ചേർത്തുണ്ടാക്കുന്ന എല്ലാ മധുരപാനീയങ്ങൾക്കും 50 ശതമാനം സെലക്ടിവ് ടാക്സ് ചുമത്തുന്നുണ്ട്. കൃത്രിമ മധുരം ചേർത്തുള്ള പാനീയങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാലാണിത്. അതേസമയം, പാലോ പാലുൽപന്നങ്ങളോ 75 ശതമാനം ചേർത്ത പാനീയങ്ങൾക്കും പഞ്ചസാര ചേർക്കാത്ത പ്രകൃതിദത്തമായ പഴങ്ങൾ ഉപയോഗിച്ചുള്ള ജ്യൂസുകൾക്കും പ്രത്യേകമായി തയാറാക്കുന്ന മെഡിക്കൽ ഡ്രിങ്ക്സിനും നികുതിവർധന ബാധകമാവില്ല. എനര്‍ജി ഡ്രിങ്കുകള്‍ക്കും പുകയില ഉൽപന്നങ്ങള്ക്കും പുകവലി ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ദ്രാവകങ്ങൾക്കും 100 ശതമാനം അധിക നികുതി നേരേത്ത ഏർപ്പെടുത്തിയിരുന്നു. ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ദ്രാവകങ്ങൾക്കും 100 ശതമാനം അധിക നികുതി നേരത്തെ ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.