ദമ്മാം: നടത്തത്തിെൻറ പ്രാധാന്യം ജനങ്ങളെ ബോധവത്കരിക്കാൻ ഖഫ്ജിയിൽനിന്നും സ്വദേ ശി പൗരൻ മുഹമ്മദ് അൽ ഗാത്വി ദമ്മാമിലേക്ക് നടന്ന് ചരിത്രം രചിക്കുന്നു. ഖഫ്ജി കവാടത്തിൽ നിന്ന് ശനിയാഴ്ച രാവിലെയാണ് മുഹമ്മദ് അൽഗാത്വി കാൽനട യാത്ര തുടങ്ങിയത്. 300 കിലോമീറ്റർ താണ്ടി ദമ്മാമിലെ കിങ് ഫഹദ് റോഡിൽ സഞ്ചാരം അവസാനിക്കും. ഓരോ ദിവസവും അമ്പത് കിലോമീറ്റർ താണ്ടി ആറുദിവസം കൊണ്ട് ദമ്മാമിലെത്തുന്ന വിധത്തിലാണ് ആസൂത്രണം. തെൻറ യാത്രക്കുമുേമ്പ കുടുംബത്തോടൊപ്പം ഫോട്ടോയെടുത്താണ് യാത്ര ആരംഭിച്ചത്.
ഇടക്ക് വഴികളിലെ പെട്രോൾ പമ്പുകളിൽ വിശ്രമിക്കും. യാത്രക്കായുള്ള എല്ലാ സാമഗ്രികളും ബാഗിൽ കരുതിയിട്ടുണ്ട്. ആരോഗ്യകരമായ ശരീരത്തിന് നടത്തം ജീവിതത്തിെൻറ ഭാഗമാക്കണമെന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കാനും ബോധവത്കരിക്കാനുമാണ് ഈ ഉദ്യമത്തിലൂടെ മുഹമ്മദ് ഉദ്ദേശിക്കുന്നത്. കുടുംബവും സുഹൃത്തുക്കളും പൂർണ പിന്തുണ നൽകുന്നതായി അദ്ദേഹം പറഞ്ഞു. ഒരാഴ്ച മുമ്പാണ് ഇങ്ങനെയൊരു കാൽനട യാത്രക്കായി തീരുമാനിച്ചത്. അടുത്ത ഉദ്യമം ഹാഇലിലേക്കാണ്. ഒമ്പതുദിനംകൊണ്ട് ആയിരം കിലോമീറ്ററാണ് നടക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.