ജിദ്ദ: അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്ബാളിന് സൗദി അറേബ്യ ആ തിഥ്യം വഹിക്കും. ബാഴ്സലോണ, റയല്‍ മഡ്രിഡ്, വലന്‍സിയ, അത്ലറ്റിക്കോ മഡ്രിഡ് ടീമുകള്‍ അ ണിനിരക്കുന്ന ജനുവരിയിലെ മത്സരത്തിന് ജിദ്ദയാണ് സാക്ഷ്യംവഹിക്കുക. 16 കോടി റിയാലിന് സൗദിയുമായി കരാറൊപ്പിട്ടതായി സ്പാനിഷ് ഫുട്ബാള്‍ ഫെഡറേഷൻ അറിയിച്ചു. സ്പാനിഷ് സൂപ്പര്‍കപ്പിന് ഇനിയുള്ള മൂന്നുവര്‍ഷം സാക്ഷ്യം വഹിക്കുക സൗദി അറേബ്യയാണ്. കഴിഞ്ഞദിവസം നടന്ന മത്സരത്തിെൻറ നറുക്കെടുപ്പിന് ശേഷമാണ് സ്പാനിഷ് ഫുട്ബാള്‍ ഫെഡറേഷന് തീരുമാനം പ്രഖ്യാപിച്ചത്. പരിഷ്കരിച്ച സ്പാനിഷ് സൂപ്പര്കപ്പിെൻറ 2019- 20 വര്‍ഷത്തെ മത്സരങ്ങള്‍ ജനുവരിയിലാണ്.
നറുക്കെടുപ്പ് പ്രകാരം ജനുവരി ഒമ്പതിന് നടക്കുന്ന സെമിഫൈനല്‍ മത്സരത്തില്‍ വലന്‍സിയ റയല്‍ മഡ്രിഡിനെ നേരിടും. തൊട്ടടുത്തദിവസം നടക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ബാഴ്സലോണ അത്ലറ്റികോ മഡ്രിഡിനേയും നേരിടും. 64,000 കാണികളെ ഉള്‍ക്കൊള്ളാനാകുന്ന ജിദ്ദ കിങ് അബ്ദുല്ല സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ഫൈനല്‍ മത്സരം ജനുവരി 12നാണ്. മൂന്ന് വര്‍ഷത്തേക്കുള്ള കരാറിലൂടെ 16 കോടി റിയാലാണ് സ്പാനിഷ് ഫുട്ബാള്‍ ഫെഡറേഷന് സൗദിയില്‍നിന്ന് ലഭിക്കുക. സ്ത്രീകള്‍ക്ക് സൗജന്യമായി മത്സരം കാണാനുള്ള അവസരവും കരാര്‍ പ്രകാരമുണ്ട്. ഈ മാസം 15ന് റിയാദില്‍ ബ്രസീല്‍ അര്‍ജൻറീന മത്സരം നടക്കുന്ന ആവേശത്തിനിടെയാണ് പുതിയ കരാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.