റിയാദ്: കേരളത്തിലെ തനതു കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരങ്ങൾ നിറഞ്ഞ റിഥം ഓഫ് കേരള സ ദസ്സിെൻറ മനം കവർന്നു. കേരളത്തിെൻറ തനിമയാർന്ന നാടോടി, ഗോത്ര, ക്ലാസിക്കൽ കലാരൂപങ ്ങൾ ഒന്നിനൊന്നു മികവോടെ വേദിയിൽ ദൃശ്യഭംഗി തീർത്തപ്പോൾ അത് ചരിത്രമായി. സൗദിയിൽ ആദ ്യമായാണ്
സൗദി സർക്കാറിെൻറ അനുമതിയോടെയും കേരള സർക്കാറിെൻറ സഹായത്തോടെയും ഈ ആവിഷ്കാരങ്ങൾ അരങ്ങേറിയത്. അറേബ്യൻ ജനതയും കേരളവും തമ്മിലുള്ള നൂറ്റാണ്ടുകളായി നിലനിൽക്കുന്ന മാനസിക അടുപ്പത്തിെൻറ ഇഴചേർക്കലാണ് നടന്നത്. കലാകാരന്മാരെല്ലാം പരമ്പരാഗതമായി ഈ മേഖലയിൽ വിരാജിക്കുന്നവർ തന്നെയായിരുന്നു എന്നത് ആവിഷ്കാരത്തിനു മികവ്കൂട്ടി.
മലയാളത്തിെൻറ കലാവൈവിധ്യം തുളുമ്പിയ ആവിഷ്കാരങ്ങൾ 15000 ലേറെയുള്ള സദസ്സിനെ സാക്ഷിനിർത്തി വസന്തം തീർക്കാൻ കലാകാരന്മാർക്ക് കഴിഞ്ഞു. ഏറെകാലമായി പ്രവാസി മലയാളികൾ കൊതിച്ചിരുന്ന കലാവിരുന്നിനെ സദസ്സ് ഹർഷാരവത്തോടെ ഏറ്റെടുത്തു. സുഭദ്രാധഞ്ജയം എന്ന കഥയാണ് കൂടിയാട്ടത്തിൽ അവതരിപ്പിച്ചത്. അതിൽ അർജുനനയം സുഭദ്രയും തമ്മിലുള്ള ഭാഗം തന്മയത്വത്തോടെ അരങ്ങിലെത്തിച്ചു. രാക്ഷസൻ സുഭദ്രയെ അപഹരിച്ചതിനുശേഷം സുഭദ്രയെ രക്ഷിച്ചതിനുശേഷം അവരുടെ ഒരുക്കങ്ങളും സ്നേഹം പങ്കിടലുമാണ് മാർഗി അഖിൽ, മാർഗി വിശിഷ എന്നിവർ അവതരിപ്പിച്ചത്. കാലങ്ങളായി കളരി ചെയ്തുവന്ന സംഘത്തെ ഉൾപ്പെടുത്തി വിവിധ മുറകൾ ആയോധന അഭ്യാസങ്ങൾ അവതരിപ്പിച്ചു. മിഥുൻ മഹാദേവയുടെ പൊയ്കാൽ വെച്ചിട്ടുള്ള മയൂരനൃത്തം സദസ്സിനു പുത്തൻ വിസ്മയം തീർത്തു.
തെയ്യക്കോലത്തിൽ നാഗകാളി, ഒതേനൻ തെയ്യവുമാണ് അവതരിപ്പിച്ചത്. ഷിംജിത്, സുകുമാരൻ എന്നിവരാണ് തെയ്യക്കോലങ്ങളായി വേഷമിട്ടത്. കലാമണ്ഡലം സജികുമാറിെൻറ മിഴാവും, മിഥുൻ മദേവയുടെ ഇടക്കയും ആസ്വാദകരിൽ ആനന്ദവും വിസ്മയവും തീർത്തു. എല്ലാം കൂടിചേർത്ത് റിഥം ഓഫ് കേരള എന്ന പേരിൽ ദൃശ്യ വൈവിധ്യങ്ങളുടെ കൊറിയോഗ്രാഫി മികവുറ്റ ദൃശ്യാനുഭവമായി. ലോകത്തിെൻറ വിവിധ ഇടങ്ങളിലേക്ക് എത്തിക്കുകയും അവിടെ ഉള്ള കലാരൂപങ്ങൾ കേരളത്തിന് പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആണ് പരിപാടി അരങ്ങേറിയത്. കേരളത്തിൽ അറേബ്യൻ കലകളുടെ വലിയൊരു ഉത്സവം സംഘടിപ്പിക്കുകയാണ് ലക്ഷ്യം. ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ പരിപാടിയുടെ സംവിധായകൻ ടി.ആർ സദാശിവൻ നായർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.