റിയാദ്: സമൂഹ മാധ്യമങ്ങൾ ആധിപത്യം നേടിയ ഇൗ കാലത്ത് ‘വൈറലാവു’കയെന്നാൽ പ്രശസ്തി യുടെ ആകാശം തൊടുക എന്നർഥം. അടുത്തകാലത്തായി ഡിജിറ്റൽ പാട്ടുവഴിയിലൂടെ ആസ്വാദക ലക ്ഷങ്ങളുടെ മാനസങ്ങളിൽ കൂടുകൂട്ടിയ രണ്ടു താരങ്ങളാണ് മുഹമ്മദ് അഫ്സലും അക്ബർ ഖ ാനും. നാട്ടിൻപുറത്തെ ചെറുവേദികളിലും കല്യാണ പാർട്ടികളിലുമെല്ലാം പാടിവളർന്നൊരു സംഗീതകാലം പിന്നിട്ടവരാണ് ഇരുവരും. നവംബർ ഏഴ്, എട്ട് തീയതികളിൽ റിയാദിൽ ഗൾഫ് മാധ ്യമവും എക്സ്പോ ഹൊറൈസണും ചേർന്ന് സംഘടിപ്പിക്കുന്ന ‘അഹ്ലൻ കേരള’ പ്രഥമ ഇന്ത്യൻ സാംസ്കാരിക വാണിജ്യ മേളയിലെ ‘വൈറൽ സൂപ്പർ സ്റ്റാർ’ എന്ന സെഗ്മെൻറിൽ മറ്റ് വൈറൽ സ്റ്റാറുകൾക്കൊപ്പം പാടാനെത്തും മുഹമ്മദ് അഫ്സലും അക്ബർ ഖാനും. ഏഴാം തീയതി വൈകീട്ടാണ് വൈറൽ സൂപ്പർ സ്റ്റാർ പരിപാടികൾ അരങ്ങേറുക.
ഹിന്ദി പാട്ടുവഴിയിലെ മുഹമ്മദ് അഫ്സൽ
കല്യാണവേദികളിലായിരുന്നു മുഹമ്മദ് അഫ്സലിെൻറ പാട്ടിൻ തുടക്കം. നാട്ടിലെ കല്യാണ പാർട്ടികളിലും ചെറുപരിപാടികളിലും പാടിനടക്കുേമ്പാൾ ഇൗ ആലുവ വെളിയത്തുനാടുകാരൻ കണ്ട വലിയ സ്വപ്നം അറബ് നാട്ടിൽ പാടുക എന്നതായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ലൈവ് സംഗീത വിഡിയോകളിലൂടെ ശ്രദ്ധേയനായെങ്കിലും ഗൾഫ് നാടുകളിലെ സംഗീത പരിപാടികളിലേക്ക് ക്ഷണം ലഭിക്കാൻ പോന്ന പ്രശസ്തി ആയിട്ടില്ലെന്ന് തോന്നിയപ്പോൾ സന്ദർശക വിസയെടുത്ത് 2014ൽ ദുബൈയിൽ പറന്നിറങ്ങി. യു.എ.ഇയിൽ ചെറുതും വലുതുമായ നിരവധി വേദികളിൽ പാടാനായി. 90കളിലെ സൂപ്പർ ഹിറ്റ് ഹിന്ദി ഗാനങ്ങളിലൂടെ അഫ്സൽ പിന്നീട് സംഗീതപ്രേമികളുടെ പ്രിയങ്കരനായി മാറി.
ഇന്ന് സമൂഹ മാധ്യമങ്ങളിലെ സൂപ്പർ സ്റ്ററാണ് ഇൗ ചെറുപ്പക്കാരൻ. യൂട്യൂബിൽ 77,000 സബ്സ്ക്രൈബേഴ്സുള്ള ഇൗ പാട്ടുകാരെൻറ ചില പാട്ടുകൾ മൂന്ന് ദശലക്ഷത്തിലേറെ ആളുകൾ കണ്ടും കേട്ടും കഴിഞ്ഞു. ഷാരൂഖ് ഖാെൻറ മുഖഛായയുള്ള ഗായകന് മലയാളികൾക്ക് പുറമെ ഉത്തരേന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നുമുൾപ്പെടെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ആരാധകരുണ്ട്. മൂത്ത സഹോദരനായ മുഹമ്മദ് അസ്ലം ഹിന്ദി ഗാനങ്ങളുടെ വലിയ ആരാധകനായിരുന്നു. അദ്ദേഹത്തിലൂടെയാണ് അഫ്സലും പാട്ടുവഴിയിലേക്ക് നടന്നത്. ഫ്ലവേഴ്സ് ടി.വിയിലെ കോമഡി ഉത്സവത്തിലെത്തിയത് പ്രശസ്തി വർധിപ്പിച്ചു. ആരാധകരുടെ എണ്ണം കൂടി. വിവിധ ഗൾഫ് രാജ്യങ്ങളിലും ആസ്ട്രേലിയയിലും പരിപാടി അവതരിപ്പിച്ചു. ആയിരത്തോളം പാട്ടുകളറിയാം. രണ്ടര മണിക്കൂർ ഒറ്റക്ക് പാടാനും മടിയില്ലെന്നാണ് അഫ്സലിെൻറ നിലപാട്.
‘സരിഗമപ’യിലെ അക്ബർ ഖാൻ
സീ ടി.വി കേരളത്തിലെ ‘സരിഗമപ’ സംഗീത പരിപാടി സമ്മാനിച്ച പാട്ടുകാരനാണ് അക്ബർ ഖാൻ. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബിക് തുടങ്ങി ഏത് ഭാഷയിലെയും പാട്ടുകൾ വഴങ്ങുന്ന ഇൗ ഗായകെൻറ സ്വരത്തിന് ഗസലിലും മാപ്പിളപ്പാട്ടിലും പഴയ ഹിന്ദി പാട്ടുകളിലും ഖവ്വാലിയിലും പ്രത്യേക ഇമ്പമാണ്.
കുന്നംകുളം ചൂണ്ടൽ സ്വദേശിയായ അക്ബർ ഖാൻ ഗിത്താറിസ്റ്റ് കൂടിയാണ്. ഇപ്പോൾ ടൊവീനോ തോമസിെൻറ എടക്കാട് ബറ്റാലിയൻ എന്ന പുതിയ സിനിമയിലൂടെ ചലച്ചിത്ര പിന്നണിഗായകനുമായി. ഭാവതരളിതവും മാന്ത്രികസ്പർശവുമുള്ളതാണ് ഇൗ ചെറുപ്പക്കാരെൻറ സ്വരം. യൂട്യൂബിൽ
31,000 സബ്സ്ക്രൈബേഴ്സുള്ള അക്ബർ ഖാെൻറ പല പാട്ടുകളും ലക്ഷം തൊടുന്ന ഹിറ്റിലെത്തിയി
ട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.