ജിദ്ദ: ടൂറിസ്റ്റ് വിസ പ്രാബല്യത്തിൽ വന്നതോടെ അടുത്ത മാസം നടക്കുന്ന ഫോര്‍മുല കാറേ ാട്ട മത്സരം റെക്കോഡ് സൃഷ്ടിക്കുമെന്ന് പ്രതീക്ഷ. സൗദി ടൂറിസം വികസനത്തിൽ വഴിത്തിരിവ് സൃഷ്ടിച്ച ആദ്യമേളതന്നെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കിരീടാവകാശി നേരിട്ട് മത്സരവേദിയിലെത്തിയ കാറോട്ടമത്സരമായിരുന്നു കഴിഞ്ഞ തവണ. ഇത്തവണയും വലിയ ടൂറിസം പ്രാധാന്യമാണ് മേളക്ക് രാജ്യം നൽകുന്നത്. ലോകപ്രശസ്ത സംഗീതവിരുന്നുകളും ഇതിെൻറ ഭാഗമായി നടക്കും. ഫോര്‍മുല-ഇ കാറോട്ട മത്സരത്തിെൻറ ആറാം സീസണ് ടിക്കറ്റും വിസകളും ലഭ്യമായിത്തുടങ്ങി. സൗദി തലസ്ഥാനമായ റിയാദിലെ അദിരിയ്യയിലെ ട്രാക്കിലാണ് മത്സരങ്ങള്‍. ഇലക്ട്രോണിക് കാറുകളുപയോഗിച്ചുള്ള മത്സരം സൗദികൾക്കും ഏറെ പ്രിയപ്പെട്ടതാണ്.
സൗദി വനിതകളും ഇൗ മേഖലയിൽ മത്സരത്തിന് സജ്ജമാണ്.നവംബര്‍ 21, 22 തീയതികളിലാണ് ഫോര്‍മുല ഇ മത്സരം. അ ദിരിയ്യയില്‍ കഴിഞ്ഞ വര്‍ഷം മുതലാണ് ട്രാക്ക് സജ്ജമായത്. പുതിയ മത്സരത്തിനുള്ള ഒരുക്കം പൂര്‍ത്തിയായി വരുകയാണ്. പുതിയ ടൂറിസ്റ്റ് വിസകള്‍ നല്‍കിയാണ് കഴിഞ്ഞ വര്‍ഷം ഫോര്‍മുല-ഇ മേളക്ക് വേദിയൊരുക്കിയത്. കഴിഞ്ഞ വർഷം ആയിരങ്ങൾ അവസരം ഉപയോഗപ്പെടുത്തി എന്നാണ് കണക്ക്. ഇത്തവണ ഓണ്‍ അറൈവല്‍ വിസ ലഭിക്കും. മത്സരത്തിെൻറ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറും. മത്സരത്തിെൻറ ഭാഗമായി എത്തുന്നവര്‍ക്ക് ദിവസങ്ങളോളം സൗദിയില്‍ തങ്ങാനും മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനും പുതിയ വിസ പരിഷ്കാരം അവസരം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.