റിയാദ്: ആേഗാള നിക്ഷേപ സംരംഭങ്ങളുടെ ഭാവി ചർച്ച ചെയ്യാൻ സൗദി അറേബ്യ മുൻകൈയെടുത്ത് സംഘടിപ്പിക്കുന്ന ‘ഫ്യൂചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റിവ്’ ഉച്ചകോടിയുടെ മൂന് നാം പതിപ്പ് ഇൗ മാസം 29, 31 തീയതികളിൽ റിയാദിൽ നടക്കും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ പെങ്കടുക്കും. ഉഭയകക്ഷി താൽപര്യപ്രകാരമുള്ള പതിവ് പര്യടനമാണെങ്കിലും ഇത്തവണ പ്രധാന ഉൗന്നൽ ഉച്ചകോടിയിൽ പെങ്കടുക്കലാണ്. ‘എന്തായിരിക്കും അടുത്ത ആഗോള വാണിജ്യ ലക്ഷ്യം’ എന്ന തലക്കെട്ടിൽ നടക്കുന്ന ഉച്ചകോടിയിൽ ഇന്ത്യൻ ഭരണത്തലവെൻറ സാന്നിധ്യം പുതിയ ആഗോള രാഷ്ട്രീയ, സാമ്പത്തിക സാഹചര്യത്തിൽ സവിശേഷ പ്രാധാന്യം നേടും.
ഉച്ചകോടിയിൽ മോദി പ്രഭാഷണം നടത്തും. സൗദി അറേബ്യയിലേക്ക് മോദിയുടെ രണ്ടാം സന്ദർശനമാണിത്. പ്രധാനമന്ത്രി പദത്തിലെ ഒന്നാം ഉൗഴത്തിൽ 2016ലായിരുന്നു ആദ്യ സന്ദർശനം. നിർദിഷ്ട സന്ദർശന പരിപാടിയുടെ മുന്നോടിയായി ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപേദഷ്ടാവ് അജിത് ഡോവൽ ഇൗ മാസം തുടക്കത്തിൽ റിയാദിലെത്തിയിരുന്നു. സാമ്പത്തിക, തന്ത്രപ്രധാന, ഉൗർജ, ഭീകരതവിരുദ്ധ വിഷയങ്ങളിൽ ഒരുമിച്ച് നീങ്ങാനുള്ള ഇരുരാജ്യങ്ങളുടെന്ത്യ സന്ദർശിച്ചത്. വിവിധ വിഷയങ്ങളിൽ ഒരുമിച്ച് നീങ്ങുന്ന സുഹൃദ് രാജ്യങ്ങെളന്ന നിലയിൽ ബന്ധം ഉൗട്ടിയുറപ്പിക്കാനുള്ള നീക്കങ്ങളുടെ തുടർച്ചകൂടിയാണ് മോദിയുടെ രണ്ടാം സൗദി സന്ദർശനം. സന്ദർശനത്തിനിടെ സൗദി ഭരണാധികാരി സൽമാൻ രാജാവുമായി മോദി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.