റിയാദ്: സൗദി അറേബ്യയിലെ ആദ്യ ഇന്ത്യൻ മഹോത്സവം ‘അഹ്ലൻ കേരള’യ്ക്ക് രുചിപകരാൻ ‘ട േസ്റ്റി കേരള’ ഭക്ഷ്യമേളയും. നവംബർ ഏഴ്, എട്ട് തീയതികളിൽ റിയാദ് ഇൻറർനാഷനൽ കൺവെ ൻഷൻ ആൻഡ് എക്സിബിഷൻ സെൻററിലാണ് സാംസ്കാരിക വാണിജ്യ മാമാങ്കത്തോടൊപ്പം വിഭവസ മൃദ്ധിയുടെ രുചിയുത്സവവും. മേളനഗരിയിലെ അതിവിശാലതയിൽ കേരളത്തിെൻറ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയുള്ള തനത് രുചി വൈവിധ്യങ്ങളുമായി ഭക്ഷണക്കടകൾ അണിനിരക്കും. സൗദി അറേബ്യയിലെ ചെറുതും വലുതുമായ നിരവധി റസ്റ്റാറൻറുകളും ഹോട്ടലുകളും പ്രവാസി കുടുംബിനികളും പാചക കലാവിരുതിെൻറ കൈത്തഴക്കവും രുചിക്കൂട്ടിെൻറ മികവുമായി ആഹാര വൈവിധ്യം വിളമ്പാനെത്തും. അവിടെ ലഭിക്കാത്ത ഭക്ഷ്യവിഭവങ്ങളുണ്ടാവില്ല, കേരളത്തിേൻറതായി.
മിതമായ നിരക്കിൽ മെച്ചപ്പെട്ട രുചി നുണയാനാണ് പ്രവാസി സമൂഹത്തിനും സ്വദേശികൾക്കും ഇതിലൂടെ അവസരമൊരുങ്ങുന്നത്. കപ്പകൊണ്ടുള്ള പലതരം വിഭവങ്ങൾ, മത്സ്യവിഭവങ്ങൾ, താറാവ്, കോഴി വിഭവങ്ങൾ, തലശ്ശേരി മുതൽ കേരളത്തിെൻറ മുക്കുമൂലകളിൽനിന്നുള്ള പലതരം ബിരിയാണികൾ, പഴംപൊരിയും പോത്തിറച്ചിയും തുടങ്ങി എല്ലാത്തരം രുചികളും നാവുകളെ കൊതിപ്പിക്കാനൊരുങ്ങും. ‘അഹ്ലൻ കേരള’ പരിപാടികൾക്ക് തുടക്കം കുറിക്കുന്ന നവംബർ ഏഴ് വ്യാഴാഴ്ച വൈകീട്ട് നാലിന് തന്നെ ഭക്ഷ്യമേളയും തുടങ്ങും. രാത്രി വൈകിയും നീളുന്ന മേളയിൽ ആഹാരത്തിനൊപ്പം വിവിധ വിനോദ പരിപാടികൾ ആസ്വദിക്കാനുള്ള അവസരവുമൊരുങ്ങും. ചാനലുകളിലെ പാചകപരിപാടികളിലൂടെ ശ്രദ്ധേയനായ മലയാളികളുടെ സ്വന്തം ‘കല്ലു’ എന്ന രാജ്കലേഷ് അവതരിപ്പിക്കുന്ന വിവിധ മാജിക് ഇനങ്ങളായിരിക്കും മുഖ്യ ആകർഷകം. ഫുഡ് സ്റ്റാളുകളിൽ ഭക്ഷണം വാങ്ങി കൈയിൽ കൊണ്ടുനടന്ന് അത് നുണയുന്നതിനോടൊപ്പം രാജ്കലേഷിെൻറ വിസ്മയ പരിപാടികളും ഇതര കലാപരിപാടികളും ആസ്വദിക്കാനാവുന്ന സൗകര്യമാണ് ലഭിക്കുക.
മിതമായ വിലക്ക് മികവുറ്റ ഭക്ഷണമാണ് ഫുഡ് സ്റ്റാളുകളിൽ ഒരുക്കുന്നത്. ആഹാരത്തിന് മാത്രമേ മിതമായ നിരക്കിലെങ്കിലും വില നൽകേണ്ടതുള്ളൂ. ഭക്ഷ്യമേള നഗരിയിൽ അരങ്ങേറുന്ന മാജിക്കും മറ്റു കലാസാംസ്കാരിക വിനോദ പരിപാടികളും തീർത്തും സൗജന്യമായി ആസ്വദിക്കാനുള്ള അവസരമാണ് ടേസ്റ്റി കേരള ഒരുക്കുന്നത്. മേളയുടെ രണ്ടാം ദിവസമായ വെള്ളിയാഴ്ചയും വൈകീട്ട് നാലുമുതൽ രാത്രിവരെ ഭക്ഷ്യമേള തുടരും. ‘അഹ്ലൻ കേരള’യിലെ പ്രധാന കലാപരിപാടികളിലേക്ക് ഒഴികെ മേളനഗരിയിലെ ട്രേഡ് എക്സ്പോയിലേക്കും ഫുഡ് ഫെസ്റ്റിവലിലേക്കും പ്രവേശനം തീർത്തും സൗജന്യമാണ്. കുടുതൽ വിവരങ്ങൾക്ക്: 0542071303, 0504507422 (റിയാദ്), 0582369029 (ദമ്മാം), 0553825662 (ജിദ്ദ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.