ത്വാഇഫ്: മലയാളി ഉംറ തീർഥാടകര്‍ യാത്ര ചെയ്ത ബസിനു പിറകില്‍ ട്രെയിലർ ഇടിച്ച് ട്രെയി ലർ ഡ്രൈവറായ പാക് പൗരന് മരിച്ചു. പത്തിലേറെ മലയാളി തീർഥാടകര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് ത്വാഇഫ്- റിയാദ് അതിവേഗ പാതയില്‍ അല്‍മോയക്ക് സമീപമാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ഉടന്‍ അല്‍മോയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിത്സക്കായി ത്വാഇഫ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ പ്രാഥമിക ചികിത്സക്ക് ശേക്ഷം ആശുപത്രി വിട്ടു.
ബസ് ഡ്രൈവര്‍ മലപ്പുറം പുലാമന്തോള്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖ് ത്വാഇഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലും യാത്രക്കാരനായ തൃശൂര്‍ മംഗലംകുന്ന് സ്വദേശി സെയ്ദാലി അബൂബക്കര്‍ കിങ് ഫൈസല്‍ ആശുപത്രിയിലും ചികിത്സയിലാണ്. ദമ്മാമില്‍ നിന്ന് പുറപ്പെട്ട തീർഥാടക സംഘം മദീന സന്ദര്‍ശനം കഴിഞ്ഞ് ഉംറ നിര്‍വഹിച്ച ശേഷം തിരിച്ച് ദമ്മാമിലേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്. വിശ്രമത്തിനായി റോഡിെൻറ വശത്ത് ബസ് നിര്‍ത്തിയിട്ട സമയത്താണ് ട്രെയിലര്‍ പിന്നിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിലർ പൂര്‍ണമായും തകര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.