റിയാദ്: സ്കൂൾ കലോത്സവങ്ങളിലെ മിമിക്രി മത്സരങ്ങൾക്ക് ഇപ്പോൾ പഴയ നിലവാരമില ്ലെന്ന് ഹാസ്യതാരം വിനോദ് കോവൂർ. തിരുവനന്തപുരം ജില്ല പ്രവാസി കൂട്ടായ്മയുടെ (ടെക്സ) ദശവാർഷികാഘോഷ പരിപാടിയിൽ പെങ്കടുക്കാനെത്തിയ അദ്ദേഹം റിയാദിൽ വാർത്തസമ്മേളന ത്തിൽ സംസാരിക്കുകയായിരുന്നു.
കണ്ടുമടുത്തതും ദ്വയാർഥ പ്രയോഗങ്ങളാൽ ഹാസ്യം കണ്ട െത്തുന്നതുമായ ഇനങ്ങളാണ് മിമിക്രിയായി സ്കൂൾകുട്ടികൾ പോലും അവതരിപ്പിക്കുന്നത്. അശ്ലീലം പറഞ്ഞ് ൈകയടി വാങ്ങേണ്ട കലയല്ല മിമിക്രി. താൻ ചിരിപ്പിക്കാൻ വേണ്ടി അശ്ലീലം പറയാറില്ലെന്നും അദ്ദേഹം പറഞ്ഞു. നർമരസത്തോടെ കാര്യങ്ങൾ പറഞ്ഞാൽ അത് ഫലപ്രദമായിതന്നെ വിനിമയം ചെയ്യപ്പെടും. ആ നിലക്ക് സമൂഹത്തിലേക്ക് നല്ല സന്ദേശങ്ങൾ പകരാൻ ഏറ്റവും നല്ല ഉപാധിയാണ് ഹാസ്യകല.
കുടുംബത്തോടൊപ്പം അത് ആസ്വദിക്കാൻ കഴിയണം. അശ്ലീലവും ദ്വയാർഥ പ്രയോഗവും വന്നാൽ നഷ്ടപ്പെടുന്നത് ആ സാധ്യതയാണ്.
എം80 മൂസ, മറിമായം എന്നീ ടെലിവിഷൻ പരമ്പരകളാണ് തനിക്ക് പ്രശസ്തി നേടിത്തന്നതെന്നും ഇന്നും എവിടെ പോയാലും എം80 മൂസയായാണ് ആളുകൾ തന്നെ തിരിച്ചറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ആകസ്മികം’ എന്ന ഹ്രസ്വചിത്രം കലയിലെ തെൻറ ഗൗരവപൂർണമായ ഒരു ഇടപെടലായിരുന്നു. അതിലൂടെ നിരവധി അംഗീകാരങ്ങളാണ് വന്നുചേർന്നതെന്നും വിനോദ് പറഞ്ഞു.‘അനന്തപുരി പൂരം’ എന്ന പേരിൽ തിരുവനന്തപുരം ജില്ല കൂട്ടായ്മ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടി വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മുതൽ റിയാദ് അസീസിയയിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. ടെക്സ വനിത വേദി കുടുംബിനികൾക്കായി സാലഡ് മത്സരം, 40 ടീമുകൾ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂർണമെൻറ്, ഇൗ മാസം 25ന് പ്രവാസി കുടുംബങ്ങൾക്കായി മോട്ടിവേഷൻ ക്ലാസ് എന്നിവയും 10ാം വാർഷികാഘോഷത്തിെൻറ ഭാഗമായി നടക്കുെമന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വാർത്തസമ്മേളനത്തിൽ മോട്ടിവേഷൻ കൗൺസിലർ ജിഷ ജനാർദനൻ, ജരീർ മെഡിക്കൽ സെൻറർ അഡ്മിൻ മാനേജർ ഫഹദ്, ടെക്സ ഭാരവാഹികളായ സജീവ് നാവായിക്കുളം, നിസാർ കല്ലറ, നൗഷാദ് കിളിമാനൂർ, സേതു കുഴിക്കാട്ടിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.