ഖമീസ് മുശൈത്ത്: നാലു ലക്ഷം രൂപ കൈപ്പറ്റിയശേഷം മൃതദേഹം ആവശ്യമില്ലെന്ന് ബന്ധുക്കൾ അറിയിച്ച സംഭവത്തിൽ, മരിച്ച് 21 മാസങ്ങൾക്കുശേഷം തമിഴ്നാട് സ്വദേശിയുടെ മൃതദേഹം അസീറിൽ സംസ്കരിച്ചു. അബ്ഹയിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മരിച്ച തമിഴ്നാട് സ്വദേശി കണ്ടസ്വാമി ആത്തിയപ്പെൻറ മൃതദേഹമാണ് മറവുചെയ്തത്. നജ്റാനില്‍ നിന്ന് രോഗബാധിതനായി നാട്ടില്‍ പോകാനായി വരുന്നതിനിടയില്‍ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു ആത്തിയപ്പൻ. അനീഫ് മഞ്ചേശ്വരം, ഇസ്മായിൽ തമിഴ്നാട്, ബാവ എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം മൃതദേഹം മറവു ചെയ്തത്.
നജ്റാനിലെ സ്വദേശി പൗരെൻറ കീഴിൽ ജോലിക്കാരനായിരുന്നു ഇദ്ദേഹം. അസുഖത്തെ തുടർന്ന് നാട്ടിലേക്കു പോകാൻ വരുന്നതിനിടയിൽ നെഞ്ചുവേദനയെ തുടർന്നായിരുന്നു മരണം.
തമിഴ്നാട് സ്വദേശിയായ ഇസ്മായിൽ, ബാവ എന്നിവർ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിൽ ബന്ധുക്കൾ മരണം സംബന്ധിച്ച് സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു.പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും അയച്ചുകൊടുത്തു. ഇവിടെ മരിച്ചാൽ ഒന്നരലക്ഷം റിയാൽ കിട്ടുമെന്ന് കേട്ട് ബന്ധുക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്രെ. തുടർന്ന് സ്പോൺസർ നാലു ലക്ഷം രൂപ നൽകുകയും ചെയ്തു. ഈ തുക കിട്ടിയതിനുശേഷം ഇവർ മൃതദേഹം നാട്ടിലേക്ക് അയക്കേണ്ട എന്ന് അറിയിക്കുകയായിരുന്നു. ഇവിടെ മറവു ചെയ്യുന്നതിന് തമിഴ്നാട് സ്വദേശിയായ ഇസ്മായിൽ എന്ന ആളെ ചുമതലപ്പെടുത്തി. അതിനുള്ള ശ്രമങ്ങളൊന്നും വിജയിക്കാത്തതിനെ തുടർന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക പ്രവർത്തകനായ ഹനീഫ് മഞ്ചേശ്വരം ഇടപെട്ടാണ് നിയമനടപടികൾ പൂർത്തിയാക്കി ഇവിടെ മറവു ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.