റിയാദ്: നഗരസഭയുടെ നിഷേധാത്മക സമീപനത്തിൽ മനംനൊന്ത് ജീവനൊടുക്കിയ പ്രവാസി സംരംഭകൻ സാജൻ പാറയിലിേൻറതു പോലെ ജീവിതം വഴിമുട്ടിയ പ്രവാസികൾ നിരവധി. തദ്ദേശ സ് ഥാപനങ്ങളുടെ കടുംപിടിത്തത്തിന് മുന്നിൽ സാമ്പാദ്യങ്ങൾ പാഴായും കടക്കെണിയിൽ കുടുങ ്ങിയും ദുരിതം പേറുന്ന നിരവധി പേർ റിയാദിലുമുണ്ട്. പത്തനംതിട്ട റാന്നിയിൽ വെളിച്ചെണ്ണ നിർമാണ കമ്പനി തുടങ്ങാൻ ചെന്ന ജയൻ വർഗീസ്, ചെങ്ങന്നൂർ മുളക്കുഴയിൽ എം.സി റോഡ് സൈഡിൽ ബഹുനില കമേഴ്സ്യൽ കെട്ടിടം പണിത് വാടകക്ക് കൊടുക്കാൻ കോടികൾ മുടക്കിയ രവി, തിരൂർ മംഗലം പഞ്ചായത്തിലെ 11ാം വാർഡിൽ ചെറുപുന്ന അമ്പലത്തിന് സമീപം നാലുമുറി കടയും ലോഡ്ജും നിർമിച്ച കാവിലക്കാട് സ്വദേശി ആശാൻകളത്തിൽ കോയാക്കുട്ടി ഹാജി എന്നിവരാണ് ദീർഘകാലത്തെ പ്രവാസംകൊണ്ട് സമ്പാദിച്ചതെല്ലാം പാഴായിപ്പോകുന്നതു കണ്ട് ഉള്ളുനീറി കഴിയുന്നത്.
റിയാദിൽനിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ ജയൻ വർഗീസിെൻറ ചെറുകിട സംരംഭത്തിന് കോഴഞ്ചേരി പഞ്ചായത്താണ് വിനിയോഗ രേഖയും (ഒക്കുപെൻസി സർട്ടിഫിക്കറ്റ്) ലൈസൻസും നിഷേധിച്ചത്. റോഡിൽനിന്ന് മൂന്ന് മീറ്റർ ദൂരം കെട്ടിടത്തിനില്ലെന്ന കാരണം പറഞ്ഞായിരുന്നു അത്. 1990ൽ നിർമിച്ച കെട്ടിടം 1994ൽ നടപ്പായ പഞ്ചായത്ത് ആക്ട് പാലിക്കുന്നതെങ്ങനെ എന്ന ചോദ്യമൊന്നും പഞ്ചായത്ത് അധികൃതരുടെ ബധിരകർണങ്ങളിൽ പതിയുന്നില്ല. 25 ലക്ഷത്തോളം രൂപയാണ് മുടക്കിയത്. റിയാദിൽ ലഘുഭക്ഷണ ശാലയും പലവ്യജ്ഞനകടയും നടത്തി മൂന്നു പതിറ്റാണ്ടുകൊണ്ട് സമ്പാദിച്ചത് മുഴുവൻ പാഴായിപ്പോകുന്നതിെൻറ വ്യഥയിലാണ് കോയാക്കുട്ടി ഹാജി. അഞ്ചു വർഷം മുമ്പ് ആറര സെൻറ് സ്ഥലവും നാലുമുറി കടയും 20 ലക്ഷം രൂപക്കാണ് ഹാജി വാങ്ങിയത്. വാങ്ങും മുമ്പുതന്നെ മൂന്നു മുറിക്ക് പഞ്ചായത്ത് പെർമിറ്റ് നൽകുകയും വൈദ്യുതി കിട്ടുകയും ചെയ്തിരുന്നു.
നാലാമത്തെ മുറി വൈദ്യുതീകരിക്കാൻ സമീപിച്ചപ്പോൾ മുട്ടാേപ്പാക്ക് പറഞ്ഞ് പഞ്ചായത്ത് അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു. മൂന്നു മുറിക്കില്ലാത്ത എന്ത് തടസ്സമാണ് നാലാമത്തെ മുറിക്കെന്ന് അറിയാൻ ഒാഫിസ് കയറിയിറങ്ങിയതിന് കണക്കില്ല. ഇതിനിടയിൽ ഇൗ കെട്ടിടത്തിെൻറ പിൻവശത്ത് കുറച്ചു സ്ഥലമുള്ളതിനാൽ അവിടെ രണ്ട് ക്വാർേട്ടഴ്സ് പണിയാനുള്ള ശ്രമം തുടങ്ങി. അസ്ഥിവാരമിട്ട് ലിൻറിൽ വരെ കെട്ടിക്കഴിഞ്ഞപ്പോഴാണ് പഞ്ചായത്തിൽനിന്ന് അന്വേഷിക്കാൻ ആളെത്തിയത്. അതിരിൽനിന്ന് 1.20 മീറ്റർ അകലമില്ലെന്ന് പറഞ്ഞ് കെട്ടിയതെല്ലാം പൊളിക്കാൻ ആവശ്യപ്പെട്ടു. അസ്ഥിവാരമുൾപ്പെടെ പൊളിച്ച് ആദ്യം മുതൽ വീണ്ടും പണിയേണ്ടി വന്നു. ഒടുവിൽ സ്ഥലം എം.എൽ.എകൂടിയായ മന്ത്രി കെ.ടി. ജലീലിന് പരാതി നൽകിയതിെൻറ ഫലമായി നിർമാണ അനുമതി കിട്ടി. ഒരു ബെഡ്റൂമും അടുക്കളയും ഹാളും അറ്റാച്ച്ഡ് ബാത്ത് റൂമും ഉൾപ്പെടെ രണ്ട് ക്വാർേട്ടഴ്സുകളാണ് നിർമിച്ചത്. അതിരിൽനിന്ന് മതിയായ അകലമില്ലെന്ന് പറഞ്ഞ് സെപ്റ്റിക് ടാങ്കും പൊളിപ്പിച്ചു.
അതും രണ്ടാമത് പണിയേണ്ടി വന്നു. എല്ലാം കഴിഞ്ഞ് വൈദ്യുതീകരണത്തിനാവശ്യമായ പെർമിറ്റ് നമ്പറിന് സമീപിച്ചപ്പോൾ കടമുറിക്ക് പറഞ്ഞ അേത മുടന്തൻ ന്യായങ്ങൾ ഉന്നയിച്ച് അനുമതി നിഷേധിക്കുകയാണെന്ന് കോയാക്കുട്ടി ഹാജി ആരോപിക്കുന്നു. ആറുമാസം കൂടുേമ്പാൾ നാട്ടിൽ പോയാൽ പഞ്ചായത്ത് ഒാഫിസ് കയറിയിറങ്ങലാണ് ജോലി. രണ്ടിനും കൂടി 35 ലക്ഷം രൂപയാണ് മുടക്കിയത്. വാർധക്യത്തിലേക്ക് കടന്നതിനാൽ പ്രവാസം മതിയാക്കി നാട്ടിൽ പോയി ഇൗ കെട്ടിടങ്ങളിൽനിന്നുള്ള വാടക കൊണ്ട് ജീവിതം തുടരാമെന്ന് കരുതിയാണ് സമ്പാദ്യം മുഴുവൻ ചെലവഴിച്ചത്. പഞ്ചായത്തിെൻറ കടുംപിടുത്തത്തിന് മുന്നിൽ ആ കണക്കുകൂട്ടലുകളെല്ലാം തകർന്നടിയുകയാണ്. മുളക്കുഴയിലെ എം.സി റോഡിെൻറ ഒാരത്ത് കോടികൾ മുടക്കി ബഹുനില കെട്ടിടം നിർമിച്ച രവി പഞ്ചായത്തിെൻറ കംപ്ലീഷൻ സർട്ടിഫിക്കറ്റ് കാത്തിരിക്കാൻ തുടങ്ങിയിട്ട് രണ്ടുവർഷമായി. ആകെ സമ്പാദ്യമായി നുള്ളിപ്പെറുക്കി ഒപ്പിച്ച കോടികൾക്ക് പുറമെ 35 ലക്ഷം രൂപ പലിശക്കുകൂടി വാങ്ങിയാണ് പണി പൂർത്തിയാക്കിയത്. എല്ലാം വെറുതെയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.