ജിദ്ദ: പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതിനു പിന്നാലെ യു.എസും സൗദ ിയും സംയുക്ത സൈനികാഭ്യാസം തുടങ്ങുന്നു. ഇതിെൻറ ഭാഗമായി ഇരു രാജ്യങ്ങളുടെയും വ്യോമസേ നകൾ ഒന്നിച്ച് അഭ്യാസ പ്രകടനം നടത്തി. പശ്ചിമേഷ്യയില്‍ യു.എസ് സൈനിക വിന്യാസം ശക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് യു.എസും സൗദിയും സംയുക്ത വ്യോമപ്രകടനം സംഘടിപ്പിച്ചത്. റിയാദിലും ദമ്മാമിലും നേരേത്ത പരിശീലനം നടത്തിയിരുന്നു. മേഖലയില്‍ സുരക്ഷ ശക്തമാക്കുന്നതിെൻറ ഭാഗംകൂടിയാണ് വ്യോമപരിശീലനം.
വിവിധ സൗദി യുദ്ധവിമാനങ്ങള്‍ക്കൊപ്പം യു.എസിെൻറ യുദ്ധവിമാനവും പ്രകടനത്തിൽ അണിനിരന്നു. റോയൽ സൗദി എയർഫോഴ്സിെൻറ എഫ് 15 ഇൗഗ്ൾ ഫൈറ്റർ െജറ്റ് വിമാനങ്ങളാണ് യു.എസ് യുദ്ധവിമാനങ്ങൾക്കൊപ്പം ഗൾഫ് മേഖലയിൽ പറന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിെൻറ വിളംബരം കൂടിയായിരുന്നു സംയുക്ത സൈനികാഭ്യാസപ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.