റിയാദ്: റിയാദിൽനിന്നുള്ള എയർ ഇന്ത്യ സർവിസുകളുടെ താളംതെറ്റൽ തുടരുന്നു. കേരള, മു ംബൈ സെക്ടറുകളിലേക്ക് രണ്ടാം ദിവസവും വിമാനങ്ങൾ വൈകി. 924ാം നമ്പർ കൊച്ചി വിമാനം എൻജ ിൻ തകരാർമൂലം ഞായറാഴ്ച സർവിസ് മുടക്കിയതോടെ തകിടം മറിഞ്ഞ ഷെഡ്യൂൾ ചൊവ്വാഴ്ച യിലെ സർവിസുകളെയും ബാധിക്കുകയായിരുന്നു. ഉച്ചക്കുശേഷം 3.45ന് പുറപ്പെടേണ്ട വിമാനം ബുധനാഴ്ച പുലർച്ച നാലിന് മാത്രമേ പോകൂ എന്നാണ് ഇപ്പോൾ എയർ ഇന്ത്യ അധികൃതർ അറിയിക്കുന്നത്. ബോർഡിങ് പാസ് ലഭിച്ച 150ഒാളം യാത്രക്കാരിൽ ഭൂരിപക്ഷം പേരെയും നസീമിലെ അൽമൻസൂർ ഹോട്ടലിലേക്ക് മാറ്റി.
ബാക്കിയുള്ളവരെ വിളിച്ചാൽ ഉടൻ വിമാനത്താവളത്തിലെത്താമെന്ന ഉറപ്പിന്മേൽ സ്വന്തം താമസസ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാൻ അനുവദിച്ചെന്നും എയർ ഇന്ത്യ ഡ്യൂട്ടി മാനേജർ സിറാജുദ്ദീൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഞായറാഴ്ച സർവിസ് മുടങ്ങിയ വിമാനം എൻജിൻ തകരാർ പരിഹരിച്ച് തിങ്കളാഴ്ച അർധരാത്രിയോടെയാണ് കൊച്ചിയിലേക്ക് പറന്നത്. റിയാദിൽനിന്ന് കൊച്ചി, തിരുവനന്തപുരം, മുംബൈ സെക്ടറുകളിലേക്ക് ഒരേ വിമാനമാണ് മാറി മാറി സർവിസ് നടത്തുന്നത്. ഒരു സർവിസ് തെറ്റിയാൽ മതി ബാക്കി സർവിസുകളും അവതാളത്തിലാകും.
ഉച്ചക്ക് 3.45ന് കൊച്ചിയിലേക്കൊ തിരുവനന്തപുരത്തേക്കോ പോകുന്ന വിമാനം പുലർച്ച നാലോടെ റിയാദിൽ തിരിച്ചെത്തിയശേഷം രാവിലെ 6.30ന് മുംബൈ സർവിസ് നടത്തും. ഇൗ സമയക്രമമാണ് ഇപ്പോൾ തെറ്റിയിരിക്കുന്നത്. 13 മണിക്കൂറോളം വൈകിയാണ് ഇപ്പോൾ പറക്കുന്നത്. ഇൗ വൈകൽ അടുത്ത ദിവസങ്ങളിലെ തിരുവനന്തപുരം, മുംബൈ സർവിസുകളെയും ബാധിച്ചേക്കും. പൂർവസ്ഥിതിയിലാവണമെങ്കിൽ അഡീഷനൽ വിമാനം ഉപയോഗിച്ച് സർവിസ് നടത്തേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.